kozhikode local

വളയത്തും ചാലപ്പുറത്തും സംഘര്‍ഷം; 16 പേര്‍ക്കു പരിക്ക്

വാണിമേല്‍: വളയത്തും ചാലപ്പുറത്തും സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുട്ടി 16 പേര്‍ക്ക് പരിക്ക്. വളയം വണ്ണാര്‍കണ്ടിയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് പരിക്ക്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
സിപിഎമ്മുകരായ വണ്ണാര്‍കണ്ടി മനോജന്‍, ശോഭ, വാണിയംവീട്ടില്‍ ഗിരീശന്‍, ബിജെപിക്കാരായ വണ്ണാര്‍കണ്ടി ഷിജു, ഷൈനു, ജാനു, സുനിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലിസ് ആശുപത്രിയില്‍ കൊണ്ട് പോയി. ഇതിനെ തുടര്‍ന്ന് വളയം സ്‌റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ചാലപ്പുറത്ത് സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റു മുട്ടല്‍. കഴിഞ്ഞ ദിവസത്തെ തുടര്‍ച്ചയായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചെതെന്നറിയുന്നു.
രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മുകാരായ പുതിയ വീട്ടില്‍ ജിതിന്‍, പുത്തൂര്‍ താഴകുനി രാഹുല്‍, പുതിയോട്ടില്‍ അക്ഷയ്, വലിയ ചാലപ്പുറത്ത് അമല്‍, മീത്തലെ നന്ദോത്ത് പ്രജീഷ്, പാലോളി രിധിന്‍, ലീഗുകാരായ കളപ്പീടികയില്‍ മുഹമ്മദ് റാഫി(17), പോന്നാണ്ടി മുഹമ്മദ്(16), കലളപ്പീടികയില്‍ സുബൈര്‍ എന്നിവര്‍ക്കാണ് പരിക്ക്.
ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബൈറിന് പ്രഥമ ചികില്‍സ നല്‍കി വിട്ടയച്ചു.
Next Story

RELATED STORIES

Share it