വര്‍ക്കലയിലെ കൂട്ടമാനഭംഗം: പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന; പെണ്‍കുട്ടിയുടെ നില തൃപ്തികരം
BY Sumeera SMR4 May 2016 7:52 PM GMT
Sumeera SMR4 May 2016 7:52 PM GMT
വര്‍ക്കല: നഴ്സിങ് വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ കസ്റ്റഡിയിലെന്നു സൂചന. വര്‍ക്കല താഴേ വെട്ടൂര്‍ സ്വദേശികളായ ഷൈജു, സഹീര്‍, റാഷിദ് എന്നിവരാണ് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. നഴ്സിങ് വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശിനിയായ 19കാരിയാണു മാനഭംഗത്തിന് ഇരയായത്. പീഡനത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ അയന്തി റെയില്‍വേ ക്രോസിന് സമീപത്തുനിന്ന് പോലിസ് കസ്റ്റഡിയിലെടുത്തു.
രണ്ടാഴ്ച മുമ്പ് കൂട്ടുകാരിയെ വിളിക്കുന്നതിനിടെ നമ്പര്‍ മാറിയുള്ള കോളില്‍ പരിചയപ്പെട്ട സഹീറായിരുന്നു പെണ്‍കുട്ടിയുടെ കാമുകന്. ഇയാള്‍ സുജിത്ത് എന്ന പേരിലാണു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. സഹീര്‍ മുഖാന്തരമാണു പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവറായ ഷൈജുവിനെയും സുഹൃത്ത് റാഷിദിനെയും പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം രാവിലെ ശബരി എക്സ്പ്രസില്‍ വര്‍ക്കലയില്‍ എത്തിയ പെണ്‍കുട്ടിയെ സഹീറും ഷൈജുവും പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കൊല്ലത്തേക്കു കൊണ്ടുപോവുകയായിരുന്നു. കൊല്ലത്തെത്തി സിനിമ കാണാന്‍ പദ്ധതിയിട്ടെങ്കിലും തല്‍സമയം ഷോ ഇല്ലാത്തതിനാല്‍ വര്‍ക്കലയ്ക്കു മടങ്ങി.
തിരികെവരുംവഴി സഹീറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഓട്ടോയില്‍ വച്ച് പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കിയ ഷൈജുവും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്നുള്ള യാത്രയ്ക്കിടെ വഴിമധ്യേ നിന്ന് റാഷിദും ഇവര്‍ക്കൊപ്പം കൂടി. ആറ്റിങ്ങലിലേക്കു പോവാമെന്ന വ്യാജേന പെണ്‍കുട്ടിയുമായി ഓട്ടോയില്‍ യാത്ര തുടര്‍ന്ന റാഷിദും വണ്ടിക്കുള്ളില്വച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.
മാറിമാറിയുള്ള മാനഭംഗത്തില്‍ അവശയായ പെണ്‍കുട്ടിക്ക് അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് വര്‍ക്കലയിലെത്തിയ സംഘം അയന്തി റെയില്‍വേ ലവല്‍ക്രോസിന് സമീപം ഓട്ടോ ഉപേക്ഷിച്ചു കടന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വര്‍ക്കല എസ്ഐ കെ ഷിജിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റുകയായിരുന്നു.
പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ അയന്തി റെയില്‍വേ ക്രോസിന് സമീപത്തുനിന്ന് പോലിസ് കസ്റ്റഡിയിലെടുത്തു.
രണ്ടാഴ്ച മുമ്പ് കൂട്ടുകാരിയെ വിളിക്കുന്നതിനിടെ നമ്പര്‍ മാറിയുള്ള കോളില്‍ പരിചയപ്പെട്ട സഹീറായിരുന്നു പെണ്‍കുട്ടിയുടെ കാമുകന്. ഇയാള്‍ സുജിത്ത് എന്ന പേരിലാണു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. സഹീര്‍ മുഖാന്തരമാണു പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവറായ ഷൈജുവിനെയും സുഹൃത്ത് റാഷിദിനെയും പരിചയപ്പെടുന്നത്.
കഴിഞ്ഞദിവസം രാവിലെ ശബരി എക്സ്പ്രസില്‍ വര്‍ക്കലയില്‍ എത്തിയ പെണ്‍കുട്ടിയെ സഹീറും ഷൈജുവും പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കൊല്ലത്തേക്കു കൊണ്ടുപോവുകയായിരുന്നു. കൊല്ലത്തെത്തി സിനിമ കാണാന്‍ പദ്ധതിയിട്ടെങ്കിലും തല്‍സമയം ഷോ ഇല്ലാത്തതിനാല്‍ വര്‍ക്കലയ്ക്കു മടങ്ങി.
തിരികെവരുംവഴി സഹീറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഓട്ടോയില്‍ വച്ച് പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കിയ ഷൈജുവും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്നുള്ള യാത്രയ്ക്കിടെ വഴിമധ്യേ നിന്ന് റാഷിദും ഇവര്‍ക്കൊപ്പം കൂടി. ആറ്റിങ്ങലിലേക്കു പോവാമെന്ന വ്യാജേന പെണ്‍കുട്ടിയുമായി ഓട്ടോയില്‍ യാത്ര തുടര്‍ന്ന റാഷിദും വണ്ടിക്കുള്ളില്വച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.
മാറിമാറിയുള്ള മാനഭംഗത്തില്‍ അവശയായ പെണ്‍കുട്ടിക്ക് അപസ്മാരം ഉണ്ടായതിനെത്തുടര്‍ന്ന് വര്‍ക്കലയിലെത്തിയ സംഘം അയന്തി റെയില്‍വേ ലവല്‍ക്രോസിന് സമീപം ഓട്ടോ ഉപേക്ഷിച്ചു കടന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വര്‍ക്കല എസ്ഐ കെ ഷിജിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റുകയായിരുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT