വയോധികയെ ഉപദ്രവിച്ച സംഭവം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി
BY Sumeera SMR16 Nov 2015 4:27 AM GMT
Sumeera SMR16 Nov 2015 4:27 AM GMT
കട്ടപ്പന: വീട്ടില്‍ അതിക്രമിച്ചു കയറി തമിഴ്നാട് സ്വദേശിനിയായ 86 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ച സംഭവം അന്വേഷിക്കാന്‍ രൂപീകരിച്ച നെടുങ്കണ്ടം സി.ഐ. എന്‍ ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പുളിയന്മല അമ്പലപ്പാറയില്‍ വ്യാഴാഴ്ച രാവിലെ 10 നുശേഷമാണ് വയോധികയ്ക്കുനേരെ ലൈംഗിക ഉപദ്രവമുണ്ടായത്. ഒറ്റപ്പെട്ട മേഖലയിലുള്ള വീട്ടില്‍ നടന്ന സംഭവം വൈകീട്ട് മക്കള്‍ തിരികെയെത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിക്കാതെ വന്നതോടെയാണ് നെടുങ്കണ്ടം സി.ഐയുടെ നേതൃത്വത്തില്‍ ഒരു എസ്.ഐ., ഒരു എ.എസ്.ഐ., രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.
വയോധികയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്ന് സി.ഐ പറഞ്ഞു. കാഴ്ചക്കുറവുള്ള വയോധികയ്ക്ക് ഉപദ്രവമേല്‍പ്പിച്ച വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ല. മലയാളം സംസാരിക്കുന്ന വണ്ണമുള്ള വ്യക്തിയാണ് ഉപദ്രവിച്ചതെന്നാണ് ഇവര്‍ പറയുന്നത്. മേഖലയിലുള്ള തമിഴ് വംശജരില്‍ ഭൂരിഭാഗവും നന്നായി മലയാളം സംസാരിക്കുന്നവരാണെന്നത് അന്വേഷണത്തിനു തിരിച്ചടിയായി. സംഭവ സമയം പ്രദേശവാസികളെല്ലാം പണിക്കു പോയിരിക്കുകയായിരുന്നു. അതിനാല്‍ പകല്‍ സമയങ്ങളില്‍ ഇതുവഴി കറങ്ങി നടക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രൂരമായ രീതിയിലായിരുന്നു ഉപദ്രവമെന്നതിനാല് ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ടയാളാകാം പ്രതിയെന്നാണ് പോലിസിന്റെ നിഗമനം. സംശയത്തെ തുടര്‍ന്ന് ചിലരെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. സ്ഥലത്തെത്തിയ അന്വേഷണ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
വയോധികയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്ന് സി.ഐ പറഞ്ഞു. കാഴ്ചക്കുറവുള്ള വയോധികയ്ക്ക് ഉപദ്രവമേല്‍പ്പിച്ച വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ല. മലയാളം സംസാരിക്കുന്ന വണ്ണമുള്ള വ്യക്തിയാണ് ഉപദ്രവിച്ചതെന്നാണ് ഇവര്‍ പറയുന്നത്. മേഖലയിലുള്ള തമിഴ് വംശജരില്‍ ഭൂരിഭാഗവും നന്നായി മലയാളം സംസാരിക്കുന്നവരാണെന്നത് അന്വേഷണത്തിനു തിരിച്ചടിയായി. സംഭവ സമയം പ്രദേശവാസികളെല്ലാം പണിക്കു പോയിരിക്കുകയായിരുന്നു. അതിനാല്‍ പകല്‍ സമയങ്ങളില്‍ ഇതുവഴി കറങ്ങി നടക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രൂരമായ രീതിയിലായിരുന്നു ഉപദ്രവമെന്നതിനാല് ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ടയാളാകാം പ്രതിയെന്നാണ് പോലിസിന്റെ നിഗമനം. സംശയത്തെ തുടര്‍ന്ന് ചിലരെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. സ്ഥലത്തെത്തിയ അന്വേഷണ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT