വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍; വിമുക്ത ഭടന്‍മാര്‍ സുപ്രിം കോടതിയിലേക്ക്

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ആവശ്യപ്പെട്ട് വിമുക്ത ഭടന്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പകരം ഇനി സുപ്രിംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. പ്രമുഖ അഭിഭാഷകനായ രാം ജത്മലാനിയാവും ഇവര്‍ക്കായി കേസ് വാദിക്കുക. ഇക്കാര്യം അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി അപൂര്‍ണമാണെന്നും തങ്ങളുടെ ആവശ്യങ്ങള്‍ മുഴുവനും അംഗീകരിച്ചു കിട്ടണമെന്നുമാവശ്യപ്പെട്ടായിരുന്നു വിമുക്ത ഭടന്‍മാര്‍ സമരം നടത്തിയിരുന്നത്.
കഴിഞ്ഞ 320 ദിവസമായി വിമുക്ത ഭടന്‍മാര്‍ ജന്തര്‍മന്തറില്‍ സമരം നടത്തിവരുകയായിരുന്നു. കഴിഞ്ഞ സപ്തംബറില്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീകര്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായും പരിഗണിക്കാതിരുന്നതിനാല്‍ സമരക്കാര്‍ ഇത് തള്ളിയിരുന്നു.
Next Story

RELATED STORIES

Share it