വണ്ണപ്പുറത്ത് രണ്ടു മാസത്തിനിടെ 35 പേര്‍ക്ക് ഡെങ്കിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അനാസ്ഥയെന്ന് ആക്ഷേപം
BY Sumeera SMR18 May 2016 4:40 AM GMT
Sumeera SMR18 May 2016 4:40 AM GMT
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലും പരിസരത്തും ഡെങ്കിപ്പനി വ്യാപിക്കുന്നു. വണ്ണപ്പുറത്ത് രണ്ടു മാസത്തിനിടെ 35 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചു. നിരവധി പേര് നിരീക്ഷണത്തിലാണ്.
ഒപിയില്‍ വന്നുപോവുന്നവരും നിരവധിയാണ്. വണ്ണപ്പുറത്തും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാവുന്നതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ താല്‍ക്കാലിക ഇടപെടലുകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തൊടുപുഴ താലൂക്ക് ആശുപത്രിയിലും സമീപ പ്രദേശങ്ങളിലും നിരവധി പേര് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും വണ്ണപ്പുറം പ്രദേശത്തുള്ളവരാണ്. ഇതിലും കൂടുതലാണ് സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവര്‍. ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് പനി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം ക്രമാതീതമായി താഴുന്നതാണ് രോഗത്തെ അപകടാവസ്ഥയിലെത്തിക്കുന്നത്. ഈ സ്ഥിതിയിലെത്തിയാല്‍ അടിയന്തരമായി രക്തം നല്‍കേണ്ടി വരും. പല രോഗികള്‍ക്കും പനി മാറിയ ശേഷമാണ് കടുത്ത ക്ഷീണം അനുഭവപ്പെടുക.
ഈ ഘട്ടത്തില്‍ രക്തപരിശോധന നടത്തി പ്ലേറ്റ്ലെറ്റ് കുറഞ്ഞോയെന്ന് നോക്കേണ്ടതാണ്. ചിലപ്പോള്‍ എല്ലാ ദിവസവും രക്തപരിശോധന വേണ്ടിവരാം. രോഗം കടുത്താല്‍ പല്ലിനിടയില്‍ നിന്നും മൂത്രത്തിലും രക്തം വരാം. ഈ ഘട്ടത്തില്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് രക്തം കൊടുക്കണം. കൃത്യമായി മരുന്നു കഴിക്കുകയും വിശ്രമിക്കുകയും ചെയ്താല്‍ ഒരാഴ്ചകൊണ്ട് രോഗം പൂര്‍ണമായും ഭേദപ്പെടുത്താം.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പെരുകിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണു പ്രദേശവാസികളുടെ പരാതി.
ഒപിയില്‍ വന്നുപോവുന്നവരും നിരവധിയാണ്. വണ്ണപ്പുറത്തും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാവുന്നതായി നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ താല്‍ക്കാലിക ഇടപെടലുകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തൊടുപുഴ താലൂക്ക് ആശുപത്രിയിലും സമീപ പ്രദേശങ്ങളിലും നിരവധി പേര് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും വണ്ണപ്പുറം പ്രദേശത്തുള്ളവരാണ്. ഇതിലും കൂടുതലാണ് സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവര്‍. ഇതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് പനി ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ എണ്ണം ക്രമാതീതമായി താഴുന്നതാണ് രോഗത്തെ അപകടാവസ്ഥയിലെത്തിക്കുന്നത്. ഈ സ്ഥിതിയിലെത്തിയാല്‍ അടിയന്തരമായി രക്തം നല്‍കേണ്ടി വരും. പല രോഗികള്‍ക്കും പനി മാറിയ ശേഷമാണ് കടുത്ത ക്ഷീണം അനുഭവപ്പെടുക.
ഈ ഘട്ടത്തില്‍ രക്തപരിശോധന നടത്തി പ്ലേറ്റ്ലെറ്റ് കുറഞ്ഞോയെന്ന് നോക്കേണ്ടതാണ്. ചിലപ്പോള്‍ എല്ലാ ദിവസവും രക്തപരിശോധന വേണ്ടിവരാം. രോഗം കടുത്താല്‍ പല്ലിനിടയില്‍ നിന്നും മൂത്രത്തിലും രക്തം വരാം. ഈ ഘട്ടത്തില്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ച് രക്തം കൊടുക്കണം. കൃത്യമായി മരുന്നു കഴിക്കുകയും വിശ്രമിക്കുകയും ചെയ്താല്‍ ഒരാഴ്ചകൊണ്ട് രോഗം പൂര്‍ണമായും ഭേദപ്പെടുത്താം.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണം പെരുകിയിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണു പ്രദേശവാസികളുടെ പരാതി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT