വടമയിലെ ശോഭന കൊലക്കേസ് : ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി
BY Sumeera SMR15 Feb 2016 5:15 AM GMT
Sumeera SMR15 Feb 2016 5:15 AM GMT
മാള: വടമയിലെ ശോഭന കൊലക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. മാളയില്‍ ക്യാംപ് ചെയ്താണ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നത്.
2014 മാര്‍ച്ച് ഒന്നിനാണ് വടമ സ്വദേശിനി ശോഭനയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. പട്ടികജാതിക്കാരിയായ ശോഭന തനിച്ചാണ് താമസിച്ചിരുന്നത്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെങ്കിലും പ്രതിയെ പിടികൂടാനുള്ള ലോക്കല്‍ പോലിസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും ശ്രമം വിജയിച്ചില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുടക്കം മുതല്‍ നടന്നത്.
എന്നാല്‍ ഏറെ നാളായി അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഏതാനും ദിവസം മുന്‍പാണ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കേസിന്റെ ചുമതല ഏറ്റെടുത്തത്. കേസന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് സമരം നടത്തിയിരുന്നു. അതേസമയം കൊലപാതകം നടന്ന് രണ്ട് വര്‍ഷമാകാറായിട്ടും പ്രതിയെ പിടികൂടുന്നതിന് പോലിസിന് സമ്മര്‍ദ്ദമൊന്നും ഇല്ലാതിരുന്നതാണ് കേസ് അന്വേഷണം മന്ദഗതിയിലായതെന്ന് ആക്ഷേപമുണ്ട്.
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്നോട്ടത്ത ില് ഡിവൈഎസ്പി കെ എസ് സുദര്ശനന്, രഹസ്യാന്വേഷണ ഡിവൈഎസ്പി സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
2014 മാര്‍ച്ച് ഒന്നിനാണ് വടമ സ്വദേശിനി ശോഭനയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വരാന്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. പട്ടികജാതിക്കാരിയായ ശോഭന തനിച്ചാണ് താമസിച്ചിരുന്നത്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെങ്കിലും പ്രതിയെ പിടികൂടാനുള്ള ലോക്കല്‍ പോലിസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും ശ്രമം വിജയിച്ചില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുടക്കം മുതല്‍ നടന്നത്.
എന്നാല്‍ ഏറെ നാളായി അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഏതാനും ദിവസം മുന്‍പാണ് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കേസിന്റെ ചുമതല ഏറ്റെടുത്തത്. കേസന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് സമരം നടത്തിയിരുന്നു. അതേസമയം കൊലപാതകം നടന്ന് രണ്ട് വര്‍ഷമാകാറായിട്ടും പ്രതിയെ പിടികൂടുന്നതിന് പോലിസിന് സമ്മര്‍ദ്ദമൊന്നും ഇല്ലാതിരുന്നതാണ് കേസ് അന്വേഷണം മന്ദഗതിയിലായതെന്ന് ആക്ഷേപമുണ്ട്.
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്നോട്ടത്ത ില് ഡിവൈഎസ്പി കെ എസ് സുദര്ശനന്, രഹസ്യാന്വേഷണ ഡിവൈഎസ്പി സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT