Kollam Local

വടക്കുംതലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിനുനേരെ അക്രമണം

ചവറ: വടക്കും തലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിനുനേരെ അക്രമണം നടന്നു. ഇന്നലെ രാത്രിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിനുനേരെ ബൈക്കിലെത്തിയ ഒരുസംഘം അക്രമണം നടത്തി. വടക്കുംതല വെറ്റമുക്ക് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ ജെ അനിലിന്റെ വീടിനുനേരെയായിരുന്നു അക്രമണം നടന്നത്. അക്രമണത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ സമീപത്തിരുന്ന ബൈക്ക് ഭാഗികമായി കത്തിക്കുകയും പുരയിടത്തിലെ വാഴകള്‍ ഉള്‍പ്പടെയുള്ള കൃഷി സാധനങ്ങള്‍ വെട്ടി നശിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രാവിലെ വെറ്റമുക്കില്‍ പ്രകടനം നടത്തി. തുടര്‍ന്ന് പ്രകടനത്തിന്റെ സമാപന സ്ഥലത്തിന് സമീപത്തുകൂടി പോകാന്‍ വന്ന യുഡിഎഫ് പ്രകടനം പോലിസ് തടഞ്ഞു. ഇടത്-വലത് മുന്നണി പ്രവര്‍ത്തകര്‍ മുഖാമുഖം നിന്ന് പോര്‍വിളികള്‍ നടത്തിയെങ്കിലും കരുനാഗപ്പള്ളി എസിപി യുഡിഎഫ് നേതാക്കളുമായി സംസാരിച്ച് പ്രകടനം നിര്‍ത്തിവെയ്പ്പിക്കുകയായിരുന്നു. പക്ഷാപാതപരമായി പെരുമാറിയ ചവറ എസ്‌ഐയ്‌ക്കെതിരെയുള്ള പരാതിയിന്മേല്‍ നടപടി കൈകൊള്ളാമെന്ന് എസിപി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ സമാധാനപരമായി പിരിച്ചുവിടുകയായിരുന്നു. അക്രമത്തിനെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനില്‍ പോലിസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ കേസെടുത്തു.
Next Story

RELATED STORIES

Share it