വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിടാനുള്ള തീരുമാനം സ്വാഗതാര്‍ഹം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: വഖ്ഫ് ബോര്‍ഡിനു കീഴിലെ നിയമനങ്ങള്‍ പിഎസ്എസിക്കു വിടുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സി ല്‍. സ്വജനപക്ഷപാതവും അഴിമതിയും തടയാന്‍ അതുവഴി സാധ്യമാവും. അതേസമയം നിയമനങ്ങള്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പുവരുത്താനുള്ള സംവിധാനമുണ്ടാവണമെന്നും എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന സര്‍ക്കാരിന്റെ സമീപനം നിര്‍ഭാഗ്യകരമാണ്. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയുമാണ് ഇതു ചെയ്യേണ്ടത്. എന്നാല്‍, ഇക്കാര്യത്തില്‍ ഗെയില്‍ അധികൃതരുടെയും മുന്‍ സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് അനുകൂല നിലപാടല്ല ഉണ്ടായിട്ടുള്ളത്. കേരളം പോലെ ജനസാന്ദ്രത ഏറിയ ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ പ്രായോഗികത പരിഗണിക്കാനും ജനങ്ങളുടെ ആശങ്ക മുഖവിലയ്‌ക്കെടുക്കാനും സ ര്‍ക്കാരിനു ബാധ്യതയുണ്ട്.
ദേശീയപാത 45 മീറ്ററില്‍ തന്നെ വികസിപ്പിക്കണമെന്ന പിടിവാശിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. 30 മീറ്ററില്‍ ദേശീയപാത സാധ്യമാണെന്ന പഠനവും മാതൃകയും നമ്മുടെ മുന്നിലുള്ളപ്പോള്‍ അതേപ്പറ്റി ചര്‍ച്ച പോലും ഇല്ലെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതു ഭൂഷണമല്ല. ഒരു ലക്ഷത്തിലധികം പേരേ ബാധിക്കുന്ന ദേശീയപാതാ വികസനം ശരിയായ പുനരധിവാസവും മതിയായ നഷ്ടപരിഹാരവും ഉറപ്പവരുത്തിയാവണമെന്ന് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ബി നൗഷാദ്, എ അബ്ദുല്‍ സത്താര്‍, ഖജാഞ്ചി സി പി മുഹമ്മദ് ബഷീര്‍, കെ മുഹമ്മദലി, കെ സാദത്ത്, പി നൂറുല്‍ അമീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it