എംഎല്‍എമാരുടെ എണ്ണം കൂട്ടാന്‍ മലപ്പുറത്ത് ലീഗ് അറബികല്യാണം വഴി ജനസംഖ്യ വര്‍ധിപ്പിക്കുന്നു: ശോഭാസുരേന്ദ്രന്‍

തൃശൂര്‍: മുസ്ലിംലീഗിന് എംഎല്‍എമാരുണ്ടാകാന്‍ വേണ്ടി ആസൂത്രിതമായി മലപ്പുറത്ത് ജനസംഖ്യ വര്‍ധിക്കുകയാണെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ശോഭാ സുരേന്ദ്രന്‍. മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ കുറിച്ചുള്ള തൃശൂര്‍പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയ്ക്കും അബ്ദുറബ്ബിനും രണ്ട് മക്കളാണുള്ളത്.

എന്നാല്‍ മലപ്പുറം ജില്ലയിലെ പാവപ്പെട്ട പെണ്‍കുട്ടികളെ അറബികള്‍ക്ക് കല്യാണം കഴിച്ചുകൊടുത്ത് പ്രസവിക്കുന്ന യന്ത്രമാക്കിമാറ്റുകയാണ്. അറബികള്‍ നാലുമഞ്ചും കുട്ടികളെ അവര്‍ക്ക് സമ്മാനിച്ച് രക്ഷപ്പെടുകയാണ് പതിവ്. ഇത് തുടരുന്ന പക്ഷം മലപ്പുറം ഒന്നല്ല പത്ത് ജില്ലയായി വിഭജിക്കേണ്ടിവരും. ലീഗ് ജനസംഖ്യവര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള എല്ലാശ്രമവും നടത്തുന്നുണ്ട്.

സമ്പന്നരുടെ മക്കള്‍ രണ്ട് മാത്രം പ്രസവിക്കുമ്പോള്‍ പാവപ്പെട്ടവരുടെ എട്ടുംപത്തും പ്രസവിക്കുന്ന അവസ്ഥയാണുള്ളത്. ലീഗിന് കൂടുതല്‍ സീറ്റുലഭിക്കണമെന്ന ദുരുദ്ദേശമാണ് ഇതിന് പിന്നിലുള്ളതെന്നും അവര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി കേരളം ഭരിക്കുമെന്നും അദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it