ലിബിയയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്നു നാട്ടിലെത്തിക്കും

കുറവിലങ്ങാട്: ലിബിയയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മകന്റെയും മൃതദേഹങ്ങള്‍ ഇന്നു നാട്ടിലെത്തിക്കും. കഴിഞ്ഞ 25ന് വൈകീട്ട് 7.30ഓടെയുണ്ടായ ആക്രമണത്തിലാണ് വെളിയന്നൂര്‍ തുളസിഭവനില്‍ വിപിന്‍കുമാറിന്റെ ഭാര്യ സുനുവും (29)ഒന്നരവയസ്സുള്ള മകനും കൊല്ലപ്പെട്ടത്. മൂന്നു വര്‍ഷ—മായി വിപിന്‍കുമാറും ഭാര്യ സുനുവും ലിബിയയില്‍ നഴ്‌സുമാരായി ജോലി ചെയ്തു വരുകയായിരുന്നു.
ലിബിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ശമ്പളമില്ലായ്മയും കാരണം മൂവരും നാട്ടിലേയ്ക്ക് തിരിക്കാന്‍ തയ്യാറെടുക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായ ദുരന്തമുണ്ടായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സുനുവിന്റെയും വിപിന്റെയും കുടുംബാംഗങ്ങള്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കും.
അവിടുന്ന് വിലാപയാത്രയായി വെളിയന്നൂരിലെ വസതിയിലേക്ക് എത്തിക്കും. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് 2.30 ഓടെ മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it