റാവത്തിനെ സിബിഐ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: വിശ്വാസവോട്ട് നേടാന്‍ വിമത എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറാ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സിബിഐ ചോദ്യംചെയ്തു. ഏതാനും എംഎല്‍എമാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമൊപ്പം രാവിലെ 11 ഓടെയാണ് അദ്ദേഹം സിബിഐ ആസ്ഥാനത്തെത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ വിമത എംഎല്‍എമാര്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് റാവത്ത് പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. രാഷ്ട്രപതി ഭരണകാലത്ത് പുറപ്പെടുവിച്ച സിബിഐ അന്വേഷണം പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സിബിഐ റദ്ദാക്കിയിരുന്നു.
Next Story

RELATED STORIES

Share it