റഷ്യ: കുഞ്ഞിനെ വധിച്ചത് ദൈവ കല്‍പന പ്രകാരമെന്ന് യുവതി

മോസ്‌കോ: ദൈവീക കല്‍പന പ്രകാരമാണ് താന്‍ കുഞ്ഞിന്റെ ശിരച്ഛേദം നടത്തിയതെന്ന് യുവതി. കഴിഞ്ഞ ദിവസം പിഞ്ചുകുഞ്ഞിന്റെ തലയുമായി പൊതുനിരത്തിലൂടെ അട്ടഹാസം മുഴക്കി നീങ്ങിയ ഉസ്‌ബെക്ക് സ്വദേശിയായ ഗുല്‍ചെക്‌റാ ബോബോകുലോവാ എന്ന 39കാരിയാണ് കോടതിയില്‍ കുറ്റം സമ്മതിച്ച് മൊഴി നല്‍കിയത്.
മോസ്‌കോയിലെ മെട്രോ സ്‌റ്റേഷനു സമീപം ബുര്‍ഖയണിഞ്ഞെത്തിയ യുവതി കുഞ്ഞിന്റെ തല കൈയില്‍ പിടിച്ച് താനൊരു 'തീവ്രവാദിയാണെന്ന്' ആക്രോശിക്കുകയായിരുന്നു. ബാഗില്‍ നിന്നാണ് യുവതി കുഞ്ഞിന്റെ തല പുറത്തേക്കെടുത്തത്. താന്‍ 'തീവ്രവാദി'യാണ്, താന്‍ ജനാധിപത്യത്തെ എതിര്‍ക്കുന്നുവെന്ന് വിളിച്ചു പറഞ്ഞു നടക്കുകയായിരുന്നു അവര്‍.
താന്‍ മനുഷ്യബോംബാണെന്നും ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്നും അവര്‍ വിളിച്ചു പറഞ്ഞിരുന്നു. കുട്ടികളുടെ ആയയായി പ്രവര്‍ത്തിച്ചു വരുന്ന ഗുല്‍ചെക്‌റ മാനസികരോഗത്തിനു ചികില്‍സയിലായിരുന്നു. ഇവര്‍ പരിപാലിച്ചു വന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അപാര്‍ട്ട്‌മെന്റിനാകെ തീയിട്ടതായും പോലിസ് പറഞ്ഞു.
കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 39കാരിയായ സ്ത്രീ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it