രാമക്ഷേത്ര നിര്‍മ്മാണം: യു.പി യിലെ സംഘ് പരിവാറിന്റെ കച്ചിതുരുമ്പ്
BY Imthihan Abdulla21 Dec 2015 9:19 AM GMT
X
Imthihan Abdulla21 Dec 2015 9:19 AM GMT
ഇംതിഹാന്‍ ഒ അബ്ദുല്ല
ഫൈസാബാദില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനു കല്ലുകളിറക്കുകയും ശിലാപൂജ നടത്തുകയും ചെയ്തു ഒരിക്കല്‍ കൂടി ബാബരി-രാമ ജന്മ ഭൂമി പ്രശ്നം ആളിക്കത്തിക്കുക വഴി സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത് യു.പി തിരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനുളള കച്ചിത്തുരുമ്പ്.അധികാരാരോഹണത്തിന്റെ മധു വിധു കഴിയും മുമ്പേ ദല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഏറ്റ ദയനീയ പരാജയം പ്രതിപക്ഷ പാര്‍ട്ടികളുടെ അന്ത്യം പ്രവചിച്ച് അധികാരത്തിലേറിയ മോഡി സര്‍ക്കാരിനു കിട്ടിയ ആദ്യ തിരിച്ചടിയായിരുന്നു.ശേഷം നടന്ന ബീഹാര്‍ ഇലക്ഷനിലാകട്ടെ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ജാതി മത ശക്തികളെ ഉപയോഗിച്ച് തന്റെ ചാണക്യ തന്ത്രങ്ങള്‍ പയറ്റിയിട്ടും സാക്ഷാല്‍ മോഡി തന്നെ ബീഹാറിലെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും പ്രചാരണം നടത്തി വാഗ്ദാന പെരുമഴ നടത്തിയിട്ടും പാറ്റ്നയില്‍ കാവിക്കൊടി പാറിയില്ല.ലോക സഭാ തിരഞ്ഞെടുപ്പില്‍ മതേതര വോട്ടുകളുടെ ശിഥിലീകരണം വഴി ലഭിച്ച മേധാവിത്വം തുടര്‍ന്നുളള തിരഞ്ഞെടുപ്പുകളില്‍ നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ മോഡിയുടെ നേത്ൃമികവിനെ ചോദ്യം ചെയ്യാന്‍ ബി ജെ പിയില്‍ നിന്നു പോലും ആളുകളുണ്ടായി.
ഈ സാഹചര്യത്തില്‍ രണ്ടായിരത്തി പതിനേഴില്‍ നടക്കാനിരിക്കുന്ന യു.പി തിരഞ്ഞെടുപ്പ് സംഘപരിവാറിനെ സംബന്ധിച്ചേടത്തോളം ജീവന് മരണ പ്രശ്നമാണ്.വികസന പെരുമ്പറകളും നല്ല നാളെകളെ കുറിച്ച മോഹന സ്വപ്നങ്ങളുമായി അധികാരത്തിലേറിയ മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവില്‍ സംഘത്തിനു പോലും പ്രതീക്ഷയില്ല.ഗോ വധവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയര്‍ത്തിയ അസഹിഷ്ണുതാ കാമ്പയിനാകട്ടെ ബീഹാറില്‍ വിപരീത ഫലമുളവാക്കുകയും ചെയ്തു.ഇനി ബീഹാറിനെ അനുകരിച്ച് മതേതര കക്ഷികളുടെ ഏകീകരണം സാധ്യമാക്കാനുളള മുലായത്തിന്റെയും അഖിലേഷിന്റേയും ശ്രമങ്ങള്‍ കൂടി വിജയിക്കുന്ന പക്ഷം യു.പി യില്‍ വര്‍ഷങ്ങളായി പ്രതിപക്ഷത്തിരിക്കുന്ന അതേ ഗതി തുടരാന്‍ തന്നെയാവും ബി.ജെ.പിയുടെ വിധി.അതു മോഡി- അമിത് ഷാ കൂട്ടു കെട്ടിനേല്പിക്കുന്ന ആഘാതത്തിനുപരി രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അത്യധികം പ്രയാസപ്പെടുത്തും.ഇത്തരമൊരു വിഷമ സന്ധിയില്‍ പരിവാര രാഷ്ട്രീയത്തിനു രാജ്യത്തു പിടിവളളിയുണ്ടാക്കിയ രാമജന്മ ഭൂമി പ്രശ്നം വീണ്ടും ഉയര്‍ത്തി വര്‍ഗീയത ഊതികത്തിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന തിരിച്ചറിവിലാണു വി ച്ച് പി ക്ക്് മന്ദിര്‍ പ്രക്ഷോഭം ശക്തമാക്കാന്‍ തുനിഞ്ഞിരിക്കുന്നത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT