malappuram local

രണ്ട് ജീപ്പും കട്ടപ്പുറത്ത് ; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പൊന്നാനി പോലിസ് സ്റ്റേഷന്‍

പൊന്നാനി: ആവശ്യത്തിന് പോലിസ് ഉദ്യോഗസ്ഥരില്ലാതെ കഷ്ടപ്പെടുന്ന പൊന്നാനി പോലിസ് സ്റ്റേഷനില്‍ നിലവിലെ രണ്ട് ജീപ്പുകള്‍ കൂടി കേട്ട് വന്ന് കട്ടപ്പുറത്തായതോടെ പുറത്ത് പോകാന്‍ വാഹനമില്ലാതെ പൊന്നാനി പോലിസ് സ്റ്റേഷനില്‍ കുടുങ്ങി.
2007 രജിസ്‌ടേഷനിലുള്ള ഒരു ജീപ്പ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കേട് വന്നിരുന്നു.
അവശേഷിക്കുന്ന ഒരു ജീപ്പ് കൂടി ഇന്നലെ ഓടിക്കാന്‍ പറ്റാത്തവണ്ണം കേട് വന്നതോടെ പുറത്ത് പോകാന്‍ കഴിയാതെ എസ് ഐ കുഴങ്ങി. 2005 മോഡല്‍ ജീപ്പാണ് ഇന്നലെ പണിമുടക്കിയത്.
പകരം വാഹനങ്ങളില്ലാത്തതിനാല്‍ പതിവ് ഓട്ടങ്ങള്‍ക്ക് പോലിസിന് കഴിയാതെയായി.കാലപ്പഴക്കം ചെന്ന രണ്ട് ജീപ്പുകളും മാറ്റിത്തരണമെന്നാവശ്യപ്പെട്ട് നിരവധി തവണ വകുപ്പ് മേധാവികള്‍ക്ക് രേഖാമൂലം കത്ത് നല്‍ കിയിട്ടും ഫലമുണ്ടായിട്ടില്ല.
ഒരു മാസം മുന്‍പ് നാല് പേരുടെ മരണത്തിനിടയാക്കിയ ബിയ്യം ദുരന്ത സ്ഥലത്തേക്ക് എത്തിപ്പെടാന്‍ വാഹനം കേട് വന്നതിനെ തുടര്‍ന്ന് പോലിസിന് സാധിച്ചിരുന്നില്ല.
ഇത് വാര്‍ത്തയായതോടെയാണ് കേട് വന്ന വാഹനം നന്നാക്കിയത്.
ഇപ്പോള്‍ അതും തകരാറിലായി. വിവിധ ആവശ്യങ്ങള്‍ക്കായി പുറത്ത് പോകാന്‍ കഴിയാത്ത നിലയിലാണ് പൊന്നാനി പോലിസ്.വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ എം ടി വിഭാഗത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് പൊന്നാനി പോലിസ്.
Next Story

RELATED STORIES

Share it