രണ്ടു ബാലികമാരെ ബലാല്‍സംഗം ചെയ്തു കൊന്നു

കാണ്‍പൂര്‍/ജംഷഡ്പൂര്‍: ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും അഞ്ചും ഒമ്പതും വയസ്സുള്ള ബാലികമാരെ ബലാല്‍സംഗം ചെയ്തു കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് അഞ്ചു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.
തല കല്ലുകൊണ്ട് തകര്‍ത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. റിക്ഷാ ജോലിക്കാരന്റെ മകളാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടിയെ റെയില്‍ ബസാറിനടുത്തുവച്ചു കാണാതായത്. അന്നുതന്നെ പരാതിയുമായെത്തിയ തന്നെ പോലിസ് തള്ളിമാറ്റിയതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.
കൊല്ലപ്പെടുന്നതിനു മുമ്പ് കുട്ടി ബലാല്‍സംഗത്തിനിരയായതായി പ്രാഥമികാന്വേഷണത്തി ല്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡിലെ പൂര്‍വ സിങ്ഭം ജില്ലയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ഒമ്പതുകാരിയാണ് കൊലചെയ്യപ്പെട്ട മറ്റൊരു ബാലിക.
ഇളയ സഹോദരിയുമൊത്ത് പൂജപ്പന്തലിലേക്കു പോവുകയായിരുന്ന കുട്ടിയെ മിഠായി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു കൊണ്ടുപോയി രണ്ടു പേര്‍ ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് ഡിഎസ്പി അജിത് വിമല്‍ പറഞ്ഞു. ബലാല്‍സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കൂടെയുണ്ടായിരുന്ന, കുട്ടിയുടെ അനിയത്തി നല്‍കിയ വിവരമനുസരിച്ച് നാട്ടുകാര്‍ യുവാക്കളെ പിടികൂടി പോലിസിലേല്‍പ്പിച്ചു.
Next Story

RELATED STORIES

Share it