രക്ഷപ്പെടാന്‍ ശ്രമിച്ച 39 സംഘാംഗങ്ങളെ ഐ.എസ്. വധിച്ചതായി റിപോര്‍ട്ട്
ദമസ്കസ്: ഒരു മാസത്തിനിടെ 39 സംഘാംഗങ്ങള്‍ ഉള്‍പ്പെടെ 91 പേരെ ഐ.എസ്. വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപോര്‍ട്ട്. സംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കല്‍, മന്ത്രവാദം, സ്വവര്‍ഗ ലൈംഗികത, വ്യഭിചാരം, വിമതരുമായും യു.എസ്-അസദ് സൈന്യങ്ങളുമായുള്ള സഹകരണം, ദൈവനിന്ദ എന്നിവയ്ക്കാണു വധശിക്ഷയെന്നു ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്സ് വ്യക്തമാക്കി.
ജൂലൈ 29നും ഈ മാസം 29നും ഇടയിലാണ് ഇത്രയും വധശിക്ഷകള്‍ നടപ്പാക്കിയത്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 32 സാധാരണക്കാരെയും വധശിക്ഷയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഒമ്പതു പേര് അസദ് സൈന്യത്തില്പ്പെട്ടവരും 11 പേര് വിവിധ വിമത സംഘങ്ങളില്‍ പെട്ടവരുമാണ്. സംഘടനയില്‍ നിന്നു രക്ഷപ്പെട്ടു സ്വദേശങ്ങളിലേക്കു മടങ്ങുന്നതിനിടെ പിടിയിലായ 182 പേരെ ഈ വര്‍ഷം ഐ.എസ്. വധിച്ചതായി നിരീക്ഷക സംഘടന അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 76 കുട്ടികളും 95 സ്ത്രീകളും ഉള്‍പ്പെടെ 1,841 സാധാരണക്കാരെ ഐ.എസ്. വധിച്ചിട്ടുണ്ട്. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുടെ മൂന്നിലൊരുഭാഗം കൈവശം വയ്ക്കുന്ന ഐ.എസില്‍ നിരവധി വിദേശ പോരാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT