kozhikode local

യുവാവിന്റ കൊലപാതകം: അഭ്യൂഹങ്ങള്‍ നീങ്ങാത്തതില്‍ പ്രതിഷേധം ശക്തം

ബാലുശ്ശേരി: മങ്കയം കിനാലൂര്‍ നിടുംപാറച്ചാലില്‍ പ്രദേശത്ത് യുവാവ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കൊല്ലപ്പെട്ടത് ആരെന്നോ കൊല നടത്തിയത് ആരെന്നോ കണ്ടെത്താനാവാത്തതി ല്‍ പ്രതിഷേധം.
പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും നാട്ടുകാരില്‍ ഭീതിയും വളരുന്നുണ്ട്. കിനാലൂര്‍ എസ്റ്റേറ്റ്, മങ്കയം, കൈതച്ചാല്‍, വാരിമല, മണിച്ചേരി, വയലട, കാന്തലാട്, മലയോരങ്ങളില്‍ കൃഷികളുമായി ജീവിതം നയിച്ചുപോകുന്ന സാധാരണക്കാരാണ് പ്രധാനമായും ഭീതിയിലായിരിക്കുന്നത്. കിനാലൂര്‍ എസ്റ്റേറ്റിലെ മരുതില്‍ ചുവട് പ്രദേശത്ത് കൂടെ കടന്നു പോകുന്ന അജ്ഞാതവാഹനങ്ങളെ നിയന്ത്രിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പോലിസ് എയിഡ് പോസ്‌റ്റോ മറ്റെന്തെങ്കിലും സംവിധാനമോ രൂപീകരിക്കണം. സന്ധ്യമയങ്ങുന്നതോടെ അജ്ഞാതര്‍ വാഹനങ്ങളിലും മറ്റുമായി കിനാലൂര്‍ എസ്റ്റേറ്റില്‍ എത്തി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നു. പണം വാങ്ങി ഇവര്‍ക്കു വേണ്ടി സഹായം ഒരുക്കുന്ന സംഘങ്ങളും രൂപപ്പെട്ടു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നാട്ടുകാര്‍ തിങ്കളാഴ്ച ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നത്.
Next Story

RELATED STORIES

Share it