യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ കാമുകന് അറസ്റ്റില്‍
BY Sumeera SMR9 April 2016 5:42 AM GMT
Sumeera SMR9 April 2016 5:42 AM GMT
വിഴിഞ്ഞം: വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങി മരിച്ചസംഭവത്തില്‍ ഒളിവില്‍പോയ കാമുകനെ പോലിസ് പിടികൂടി. വെങ്ങാനൂര്‍ സിസിലിപുരം പറയന്‍വിളാകം ശിവമന്ദിരത്തില്‍ ഒന്നാം പ്രതിയായ അനൂപ് (25) ആണ് കസ്റ്റഡിയിലായത്.
കോട്ടുകാല്‍ പുലിയൂര്‍കോണം ആശാ ഭവനില്‍ ചന്ദ്രന്റെയും സുജാതയുടെയും മകള്‍ ആശാ ചന്ദ്രന് (24)ന്റെ മരണത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. സൈബര്‍ പോലിസ് സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് വിഴിഞ്ഞം പോലിസ് പറഞ്ഞു. കേസിലെ കൂട്ടു പ്രതിയായ അനൂപിന്റെ അമ്മ ജ്യോതി ഒളിവിലാണ്.
ആശാ ചന്ദ്രന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്കിയ അനൂപ് തന്നെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചിട്ടുള്ളതായി ഏഴുപേജുള്ള കത്തില്‍ വെളിപ്പെടുത്തിയിരുന്നു. പിടികൂടിയ പ്രതിയെ വിഴിഞ്ഞം പോലിസ് വിശദമായി ചോദ്യം ചെയ്തു. ആശയുമായുള്ള പ്രണയവും കുറിപ്പിലെ വെളിപ്പെടുത്തലും തമ്മില്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
വാഹനത്തില്‍ ബന്ധുവീടുകളിലും റബര്തോട്ടത്തിലുമുള്പ്പെടെ അനൂപ് ആശയെ പീഡിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ സ്ഥലങ്ങളായ കേശവദാസപുരത്തെ ബന്ധുവീട്, മ്യൂസിയം പാര്‍ക്ക്, എന്നിവിടങ്ങളില്‍ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി.
കൂട്ടികൊണ്ടുപോയ കോളിസ്, ടെമ്പോട്രാവലര്‍ എന്നീ വാഹനങ്ങള്‍ കണ്ടെത്താനും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് പുറമെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പീഡനത്തിനും കേസെടുക്കുമെന്നും പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും വിഴിഞ്ഞം പോലിസ് അറിയിച്ചു.
കോട്ടുകാല്‍ പുലിയൂര്‍കോണം ആശാ ഭവനില്‍ ചന്ദ്രന്റെയും സുജാതയുടെയും മകള്‍ ആശാ ചന്ദ്രന് (24)ന്റെ മരണത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. സൈബര്‍ പോലിസ് സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് വിഴിഞ്ഞം പോലിസ് പറഞ്ഞു. കേസിലെ കൂട്ടു പ്രതിയായ അനൂപിന്റെ അമ്മ ജ്യോതി ഒളിവിലാണ്.
ആശാ ചന്ദ്രന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്കിയ അനൂപ് തന്നെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചിട്ടുള്ളതായി ഏഴുപേജുള്ള കത്തില്‍ വെളിപ്പെടുത്തിയിരുന്നു. പിടികൂടിയ പ്രതിയെ വിഴിഞ്ഞം പോലിസ് വിശദമായി ചോദ്യം ചെയ്തു. ആശയുമായുള്ള പ്രണയവും കുറിപ്പിലെ വെളിപ്പെടുത്തലും തമ്മില്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
വാഹനത്തില്‍ ബന്ധുവീടുകളിലും റബര്തോട്ടത്തിലുമുള്പ്പെടെ അനൂപ് ആശയെ പീഡിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ സ്ഥലങ്ങളായ കേശവദാസപുരത്തെ ബന്ധുവീട്, മ്യൂസിയം പാര്‍ക്ക്, എന്നിവിടങ്ങളില്‍ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തി.
കൂട്ടികൊണ്ടുപോയ കോളിസ്, ടെമ്പോട്രാവലര്‍ എന്നീ വാഹനങ്ങള്‍ കണ്ടെത്താനും പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാപ്രേരണയ്ക്ക് പുറമെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പീഡനത്തിനും കേസെടുക്കുമെന്നും പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും വിഴിഞ്ഞം പോലിസ് അറിയിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT