യുവതിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം; മൂന്നു പേര്‍ പിടിയില്‍

മരട് (കൊച്ചി): പത്തനംതിട്ട സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ മരട് പോലിസ് പിടികൂടി.
മറയൂര്‍ സ്വദേശി ഇസ്മയില്‍ ( 60 ), അരൂര്‍ സ്വദേശി പോണി (33), ആലുവ സ്വദേശി സെയ്ദ് (32) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോയ സ്ത്രീയുടെ ബന്ധുവിന്റെ പരാതിയെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ മരട് പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. യുവതിയെ വിട്ടുകിട്ടണമെങ്കില്‍ 45 ലക്ഷം രൂപ മോചനദ്രവ്യമായി തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടു. ഇവര്‍ ബന്ധപ്പെട്ട ഫോണ്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ ഇസ്മയിലിനെ മറയൂരില്‍നിന്ന് ശനിയാഴ്ച പിടികൂടുകയും ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രണ്ട് പേരെ കൊച്ചിയില്‍നിന്നു പിടികൂടുകയും യുവതിയെ തൃക്കാക്കരയില്‍ നിന്നും കണ്ടെത്തുകയും ചെയ്തു.
കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it