യുവതിയുടെ വധം: രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരിയുടെ വധക്കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പബ്ലിക് പ്രോസിക്യൂട്ടറെ മദ്രാസ് ഹൈക്കോടതി വിളിപ്പിച്ചു. ചെന്നൈയിലെ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതി (24) കൊല്ലപ്പെട്ടത്.
കേസന്വേഷണത്തില്‍ റെയില്‍വേ പോലിസിനും തമിഴ്‌നാട് പോലിസിനുമിടയില്‍ ഐക്യമില്ലെന്ന ആരോപണത്തെതുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂട്ടറോട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടത്. ആരോപണം സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ബെഞ്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് ഷണ്‍മുഖ വേലായുധത്തോട് ആവശ്യപ്പെട്ടു. അതേസമയം, സ്വാതിയുടെ കൊലയാളിയെന്നു സംശയിക്കുന്നയാളുടെ രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടു. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ അക്രമി സ്വാതിയെ വെട്ടിക്കൊല്ലുകയായിരുന്നു. ഇയാളെ തിരിച്ചറിയാനായിട്ടില്ല.
Next Story

RELATED STORIES

Share it