യുവതിയുടെ കൊ ലപാതകം: പ്രതി പിടിയില്‍
BY Sumeera SMR10 March 2016 5:24 AM GMT
Sumeera SMR10 March 2016 5:24 AM GMT
മട്ടാഞ്ചേരി: യുവതിയെ കൊലപ്പെടുത്തി ഐലന്റ് കുണ്ടന്നൂര്‍ റോഡിലെ വിജനമായ വഴിയില്‍ ലോറിക്കടിയില്‍ തള്ളിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ഫോര്‍ട്ട്കൊച്ചി അമരാവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം സ്വദേശി അജിത്ത് എം നായരുടെ ഭാര്യ സന്ധ്യ(37)യെ കൊലപ്പെടുത്തിയ കേസില്‍ കാക്കനാട് സ്വദേശിയും ബസ് ജീവനക്കാരനുമായ അന്‍വര്‍(27)നെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ എന്‍ അനിരുദ്ധന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സന്ധ്യയുടെ ഫോണ്‍ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലിസ് വലയിലായത്.
ചൊവ്വാഴ്ച രാവിലെയാണ് സന്ധ്യയുടെ മൃതദേഹം ലോറിക്കടിയില്‍ കാണപ്പെട്ടത്. സന്ധ്യ യാത്ര ചെയ്തിരുന്ന ബസ്സിലെ ജീവനക്കാരനായ അന്‍വറും സന്ധ്യയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. സംഭവ ദിവസം വൈകീട്ട് ആറരയോടെ സന്ധ്യ ജോലി ചെയ്യുന്ന ചേര്‍ത്തലയിലെ സ്ഥാപനത്തില്‍ നിന്ന് കാറില്‍ ഇരുവരും തോപ്പുംപടിയിലേക്ക് പുറപ്പെട്ടു. കുണ്ടന്നൂര്‍ പാലം ഇറങ്ങിയപ്പോള്‍ നമ്മള്‍ക്ക് ഒരുമിച്ച് ജീവിക്കണമെന്നും അല്ലെങ്കില്‍ ഒരുമിച്ച് മരിക്കാമെന്നും പറഞ്ഞ് അന്‍വറിന്റെ കഴുത്തില്‍ കയറിപ്പിടിച്ചു. ഈ സമയം അന്‍വര്‍ സന്ധ്യയുടെ കഴുത്തില്‍ കിടന്നിരുന്ന ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കൊലയ്ക്ക് ശേഷം കാറില്‍ മൃതദേഹം കൊണ്ട് വന്ന് ലോറിക്കടിയില്‍ തള്ളുകയായിരുന്നു. ഇതിന് ശേഷം പള്ളുരുത്തിയിലെ സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞിരുന്ന അന്‍വറിനെ അവിടെ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. സുഹൃത്തില്‍ നിന്ന് വാടകയ്ക്ക് എടുത്ത കാറും പള്ളുരുത്തി വി പി ശശി റോഡില്‍ നിന്ന് കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ നിന്ന് കാണാതായ സ്വര്‍ണാഭരണങ്ങളും ബാഗും കാറില്‍ നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍, ഹാര്‍ബര്‍ എസ്ഐ ജോസഫ് സാജന്, സിറ്റി പോലിസ് െ്രെകം സ്ക്വാഡ് അംഗങ്ങളായ ഗോപന്, രത്നകുമാര്‍, അനില്‍കുമാര്‍, ഫ്രാന്‍സിസ്, രതീഷ് പോള്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചൊവ്വാഴ്ച രാവിലെയാണ് സന്ധ്യയുടെ മൃതദേഹം ലോറിക്കടിയില്‍ കാണപ്പെട്ടത്. സന്ധ്യ യാത്ര ചെയ്തിരുന്ന ബസ്സിലെ ജീവനക്കാരനായ അന്‍വറും സന്ധ്യയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. സംഭവ ദിവസം വൈകീട്ട് ആറരയോടെ സന്ധ്യ ജോലി ചെയ്യുന്ന ചേര്‍ത്തലയിലെ സ്ഥാപനത്തില്‍ നിന്ന് കാറില്‍ ഇരുവരും തോപ്പുംപടിയിലേക്ക് പുറപ്പെട്ടു. കുണ്ടന്നൂര്‍ പാലം ഇറങ്ങിയപ്പോള്‍ നമ്മള്‍ക്ക് ഒരുമിച്ച് ജീവിക്കണമെന്നും അല്ലെങ്കില്‍ ഒരുമിച്ച് മരിക്കാമെന്നും പറഞ്ഞ് അന്‍വറിന്റെ കഴുത്തില്‍ കയറിപ്പിടിച്ചു. ഈ സമയം അന്‍വര്‍ സന്ധ്യയുടെ കഴുത്തില്‍ കിടന്നിരുന്ന ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കൊലയ്ക്ക് ശേഷം കാറില്‍ മൃതദേഹം കൊണ്ട് വന്ന് ലോറിക്കടിയില്‍ തള്ളുകയായിരുന്നു. ഇതിന് ശേഷം പള്ളുരുത്തിയിലെ സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞിരുന്ന അന്‍വറിനെ അവിടെ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. സുഹൃത്തില്‍ നിന്ന് വാടകയ്ക്ക് എടുത്ത കാറും പള്ളുരുത്തി വി പി ശശി റോഡില്‍ നിന്ന് കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ നിന്ന് കാണാതായ സ്വര്‍ണാഭരണങ്ങളും ബാഗും കാറില്‍ നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍, ഹാര്‍ബര്‍ എസ്ഐ ജോസഫ് സാജന്, സിറ്റി പോലിസ് െ്രെകം സ്ക്വാഡ് അംഗങ്ങളായ ഗോപന്, രത്നകുമാര്‍, അനില്‍കുമാര്‍, ഫ്രാന്‍സിസ്, രതീഷ് പോള്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT