യുഡിഎഫിന്റെ ഉപദേശകനാവില്ല: ഉമ്മന്‍ചാണ്ടി; ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഉപദേശകനായിരിക്കുന്നത് വലിയ പ്രശ്‌നമാണെന്നും അതിനാല്‍ യുഡിഎഫിന്റെ ഉപദേശകനാവാന്‍ താനില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷനേതാവാകാനില്ലെന്ന തീരുമാനം പാര്‍ട്ടിയെ നേരത്തേ അറിയിച്ചിട്ടുണ്ട്.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബസ്സിലും ട്രെയിനിലും കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നയാള്‍ ആ സ്ഥാനത്തുനിന്നിറങ്ങുമ്പോള്‍ പ്രതിപക്ഷനേതാവാകുകയല്ലേ വേണ്ടത് എന്ന ചോദ്യത്തിന്, അങ്ങനെയെങ്കില്‍ പ്രതിപക്ഷനേതാവായിരുന്നയാള്‍ മുഖ്യമന്ത്രിയാവുകയല്ലേ വേണ്ടത് എന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. സ്ഥാനങ്ങ ള്‍ വഹിക്കണമെന്ന ആഗ്രഹമില്ല. 48 കൊല്ലം എംഎല്‍എ ആയിരുന്നെങ്കിലും വളരെ കുറച്ചുകാലമേ ഭരണരംഗത്തു പ്രവര്‍ത്തിച്ചിട്ടുള്ളൂ.
യുഡിഎഫിന് ഇപ്പോഴുണ്ടായ തോല്‍വിയുടെ മുഖ്യ ഉത്തരവാദിത്തം എനിക്കാണ്. സുധീരന്‍ കെപിസിസി പ്രസിഡന്റ്സ്ഥാനത്തുനിന്നു മാറേണ്ട ആവശ്യമില്ല. തോല്‍വിക്കു കാരണം വര്‍ഗീയതയ്‌ക്കെതിരേ നിലപാട് ശക്തമാക്കാത്തതുകൊണ്ടാണെന്നു കരുതുന്നില്ല. വര്‍ഗീയത പറഞ്ഞ് വോട്ടര്‍മാരെ വഴിതെറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചു. അതു ജനം തിരിച്ചറിയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it