യുഎസിനും ദക്ഷിണ കൊറിയക്കുമെതിരേ ഉത്തരകൊറിയന്‍ ഭീഷണി
BY Sumeera SMR8 March 2016 4:34 AM GMT
X
Sumeera SMR8 March 2016 4:34 AM GMT
പ്യോങ്യാങ്: യുഎസിനും ദക്ഷിണ കൊറിയക്കുമെതിരേ 'വിവേചനരഹി'തമായ' ആണവാക്രമണം നടത്തുമെന്ന് ഉത്തരകൊറിയന്‍ ഭീഷണി. ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസത്തിന് ഇരു രാഷ്ട്രങ്ങളും തുടക്കമിട്ടതിനു പിന്നാലെയാണ് ഭീഷണി. കീ റിസോള്‍വ്, ഫോള്‍ ഈഗിള്‍ എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ട വാര്‍ഷിക സൈനികാഭ്യാസം മേഖലയില്‍ പിരിമുറുക്കം സൃഷ്ടിക്കാറുണ്ട്.
നീതിക്കായി ശത്രുവിനു മുമ്പെ ആണവാക്രമണം നടത്താനും ഉത്തരകൊറിയ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം വാചകമടികള്‍ ഉത്തരകൊറിയന്‍ ഭാഗത്തുനിന്നു പതിവാണെങ്കിലും ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇവരുടെ കൈവശമുണ്ടോ എന്നത് സംബന്ധിച്ച് വിദഗ്ധര്‍ക്ക് സംശയങ്ങളുണ്ട്.
യുഎസ്, ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം അധിനിവേശത്തിനുള്ള മുന്നൊരുക്കമാണെന്നാണ് ഉത്തര കൊറിയ ആരോപിക്കുന്നത്. യുഎസിനെ 'തീക്കടലാക്കുമെന്നു കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. യുഎസിന്റെയും അനുയായികളുടെയും ആണവ യുദ്ധനീക്കത്തിനെതിരേ സാധ്യമായ മുഴുവന്‍ വഴികളും ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുമെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക ചാനല്‍ വ്യക്തമാക്കി. എതിര്‍പ്പുകള്‍ മറികടന്ന് ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാ സമിതി കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഉപരോധ വാര്‍ത്തകള്‍ക്കു പിന്നാലെ ആറു മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ തീരുമാനത്തെ വെല്ലുവിളിച്ചിരുന്നു. 20 വര്‍ഷത്തേക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
ഉത്തര കൊറിയയുടെ സഖ്യരാജ്യമായ ചൈനയും ഉപരോധത്തെ അനുകൂലിച്ചു. 15 അംഗ രക്ഷാസമിതി ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
നീതിക്കായി ശത്രുവിനു മുമ്പെ ആണവാക്രമണം നടത്താനും ഉത്തരകൊറിയ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം വാചകമടികള്‍ ഉത്തരകൊറിയന്‍ ഭാഗത്തുനിന്നു പതിവാണെങ്കിലും ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇവരുടെ കൈവശമുണ്ടോ എന്നത് സംബന്ധിച്ച് വിദഗ്ധര്‍ക്ക് സംശയങ്ങളുണ്ട്.
യുഎസ്, ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം അധിനിവേശത്തിനുള്ള മുന്നൊരുക്കമാണെന്നാണ് ഉത്തര കൊറിയ ആരോപിക്കുന്നത്. യുഎസിനെ 'തീക്കടലാക്കുമെന്നു കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. യുഎസിന്റെയും അനുയായികളുടെയും ആണവ യുദ്ധനീക്കത്തിനെതിരേ സാധ്യമായ മുഴുവന്‍ വഴികളും ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുമെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക ചാനല്‍ വ്യക്തമാക്കി. എതിര്‍പ്പുകള്‍ മറികടന്ന് ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാ സമിതി കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. ഉപരോധ വാര്‍ത്തകള്‍ക്കു പിന്നാലെ ആറു മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ തീരുമാനത്തെ വെല്ലുവിളിച്ചിരുന്നു. 20 വര്‍ഷത്തേക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.
ഉത്തര കൊറിയയുടെ സഖ്യരാജ്യമായ ചൈനയും ഉപരോധത്തെ അനുകൂലിച്ചു. 15 അംഗ രക്ഷാസമിതി ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT