മേഴത്തൂരില്‍ മൂന്നുപേര്‍ ക്വാറിയില്‍ മുങ്ങിമരിച്ചു

ആനക്കര: മേഴത്തൂരില്‍ തമിഴ്‌നാട് സ്വദേശിനിയും ബന്ധുക്കളായ രണ്ടു സഹോദരങ്ങളും ക്വാറിയില്‍ മുങ്ങിമരിച്ചു. കടലൂര്‍ ചിലമ്പരശന്റെ ഭാര്യ സബിത (28), ചിലമ്പരശന്റെ അമ്മായിയുടെ മക്കളുടെ കുട്ടികളായ രമ്യ (13), നടരാജ് (11) എന്നിവരാണു മരിച്ചത്. മേഴത്തൂര്‍ ഹൈസ്‌കൂളിനു പിറകിലെ സ്വകാര്യ വ്യക്തിയുടെ ക്വാറിയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവം.
ഉപയോഗ്യശൂന്യമായി കിടക്കുകയാണ് ക്വാറി. ഇവിടുത്തെ വെള്ളം കുളിക്കാനും മറ്റുമാണു സമീപവാസികള്‍ ഉപയോഗിക്കുന്നത്. സബിത തുണി അലക്കുന്നതിനിടെ കുട്ടികള്‍ അബദ്ധത്തില്‍ ക്വാറിയില്‍ വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു സബിതയും അപകടത്തില്‍പ്പെട്ടത്. നാട്ടുകാരാണ് മൂവരെയും കരയ്‌ക്കെത്തിച്ചത്. ഉടനെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കളുടെ മക്കളായ ദിനേശ് (9), മോനിഷ (16), സംഗീതപ്രിയ (7) എന്നിവര്‍ രക്ഷപ്പെട്ടു.
20 വര്‍ഷമായി ചിലമ്പരശന്‍ മേഴത്തൂരില്‍ താമസമാക്കിയിട്ട്. തമിഴ്‌നാട്ടില്‍ വേനലവധിക്ക് സ്‌കൂള്‍ അടച്ചതിനെത്തുടര്‍ന്നാണു കുട്ടികള്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തിയത്.
Next Story

RELATED STORIES

Share it