മെസ്സിയുടെ സ്വപ്‌നനേട്ടത്തില്‍  അദ്ഭുതം പ്രകടിപ്പിച്ച് പിതാവ്

ബ്യൂനസ് ഐറിസ്: മകനും അ ര്‍ജന്റീനയുടെ സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി അത്യുന്നതങ്ങളിലേക്ക് കുതിക്കുമ്പോള്‍ പിതാവ് ജോര്‍ജെ മെസ്സിക്ക് അദ്ഭുതം. ഇത്രയും ഉയരങ്ങളിലെത്താന്‍ മകനു കഴിയുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചാം തവണയും മെസ്സി ലോ ക ഫുട്‌ബോളര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് ജോര്‍ജെ ഇക്കാര്യം പറഞ്ഞത്.
ഒരിക്കലും സ്വപ്‌നം കാണാത്ത ഉയരങ്ങളിലാണ് മെസ്സി ഇപ്പോഴുള്ളത്. 2007ലാണ് അവന്‍ ആദ്യമായി ലോക ഫുട്‌ബോളര്‍ പുരസ്‌കാരം നേടിയത്. അതിനു ശേഷം നാലു തവണ കൂടി അവനെ ലോകം മികച്ച ഫുട്‌ബോളറായി തിരഞ്ഞെടുത്തു.
പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും പേറിയാണ് വര്‍ഷങ്ങ ള്‍ക്കു മുമ്പ് ഞങ്ങള്‍ ജന്‍മനാടായ അര്‍ജന്റീനയില്‍ നിന്നു സ്‌പെയിനിലേക്ക് ചേക്കേറിയത്. ഈ മാറ്റം മെസ്സിയുടെ കരിയറി ല്‍ വഴിത്തിരിവാകുകയും ചെയ് തു. ഫുട്‌ബോളിനോടുള്ള അതി യായ പ്രേമം തന്നെയാണ് അവനെ ഇന്നു കാണുന്ന സൂപ്പര്‍ താരമാക്കി മാറ്റിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it