മെത്രാന് കായല്‍ : ഉന്നയിച്ചത് ചെന്നിത്തല, എതിര്‍ത്ത ചീഫ് സെക്രട്ടറിയുമായി വാക്കുതര്‍ക്കം
BY ajay G.A.G8 March 2016 5:00 AM GMT
X
ajay G.A.G8 March 2016 5:00 AM GMT
തിരുവനന്തപുരം : മെത്രാന് കായലിലെ ടൂറിസം പദ്ധതിക്കു അനുമതി തേടി വിഷയം കഴിഞ്ഞ മാസം 25ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചത് രമേശ് ചെന്നിത്തലയാണെന്ന് വ്യക്തമായി. തീര്ത്തടപ്രദേശത്തെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി ചീഫ്് സെക്രട്ടറി ജിജി തോംസണ്‍ എതിര്‍പ്പ് ഉന്നയിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രിയും ചീഫ് സെക്രട്ടറിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായതായും റിപോര്‍ട്ടുണ്ട്. ടൂറിസം മന്ത്രി അനില്‍കുമാറും പദ്ധതിയ അനുകൂലിച്ച് ചെന്നിത്തലയെ പിന്തുണയ്ക്കുകയായിരുന്നു.
പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് അസാധാരണ നടപടിയിലൂടെയാണെന്ന് വ്യക്തമായിട്ടുണ്ട് . ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു മന്ത്രിസഭാ യോഗത്തില്‍ അജണ്ടയിലില്ലാത്ത വിഷയമായി ഇതു പരിഗണിക്കുകയായിരുന്നു. ബന്ധപ്പെട്ട അഞ്ചു വകുപ്പുകളും എതിര്‍പ്പറിയിച്ചിട്ടും മന്ത്രിസഭ അസാധാരണ നടപടിയിലൂടെ അതിനെ മറികടക്കുകയായിരുന്നുവെന്നാണ് പുറത്തു വന്ന വിവരം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച മെത്രാന് കായല്‍ പദ്ധതിക്കാണ് ഈ സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയത്. അന്ന് പ്രതിപക്ഷമായിരുന്ന യുഡിഎഫ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന പദ്ധതിയിന്മേലാണ് കഴിഞ്ഞ മാസം 25ന് ചേര്‍ന്ന മന്ത്രിസഭായോഗം അസാധാരണ നടപടിയിലൂടെ അനുകൂല തീരുമാനമെടുത്തത്.
അടിയന്തരപ്രാധാന്യമുള്ള വിഷയമാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടില്ലെന്ന കുറിപ്പോടെയാണ് മന്ത്രിസഭ ഫയല്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഇങ്ങനെയൊരു കുറിപ്പോ ഫയലോ ഉത്തരവിറക്കിയ റവന്യൂവകുപ്പ് മന്ത്രിസഭയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് ആക്ഷേപം.
[related]മെത്രാന് കായല്‍ നികത്തലുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഉചിതമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന് പറഞ്ഞു. അതേസമയം, മെത്രാന് കായല്‍ നികത്താനുള്ള അനുമതി ആദ്യം നല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്നു തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. 2010ല്‍ ജൂലൈ 17നാണ് മെത്രാന് കായല്‍ നികത്തലിനും ആറന്മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനും അനുമതി നല്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. വി എസ് സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രാധാന്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലാണ് ഇവ രണ്ടും ഉള്‍പ്പെട്ടതെന്നും വ്യക്തമായി. വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. നാളെ നടക്കുന്ന മന്ത്രിസഭായോഗം വിഷയം പരിഗണിക്കും.
പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് അസാധാരണ നടപടിയിലൂടെയാണെന്ന് വ്യക്തമായിട്ടുണ്ട് . ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു മന്ത്രിസഭാ യോഗത്തില്‍ അജണ്ടയിലില്ലാത്ത വിഷയമായി ഇതു പരിഗണിക്കുകയായിരുന്നു. ബന്ധപ്പെട്ട അഞ്ചു വകുപ്പുകളും എതിര്‍പ്പറിയിച്ചിട്ടും മന്ത്രിസഭ അസാധാരണ നടപടിയിലൂടെ അതിനെ മറികടക്കുകയായിരുന്നുവെന്നാണ് പുറത്തു വന്ന വിവരം.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച മെത്രാന് കായല്‍ പദ്ധതിക്കാണ് ഈ സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയത്. അന്ന് പ്രതിപക്ഷമായിരുന്ന യുഡിഎഫ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന പദ്ധതിയിന്മേലാണ് കഴിഞ്ഞ മാസം 25ന് ചേര്‍ന്ന മന്ത്രിസഭായോഗം അസാധാരണ നടപടിയിലൂടെ അനുകൂല തീരുമാനമെടുത്തത്.
അടിയന്തരപ്രാധാന്യമുള്ള വിഷയമാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടില്ലെന്ന കുറിപ്പോടെയാണ് മന്ത്രിസഭ ഫയല്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഇങ്ങനെയൊരു കുറിപ്പോ ഫയലോ ഉത്തരവിറക്കിയ റവന്യൂവകുപ്പ് മന്ത്രിസഭയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് ആക്ഷേപം.
[related]മെത്രാന് കായല്‍ നികത്തലുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഉചിതമായ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന് പറഞ്ഞു. അതേസമയം, മെത്രാന് കായല്‍ നികത്താനുള്ള അനുമതി ആദ്യം നല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്നു തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. 2010ല്‍ ജൂലൈ 17നാണ് മെത്രാന് കായല്‍ നികത്തലിനും ആറന്മുള ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനും അനുമതി നല്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. വി എസ് സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ച് പ്രാധാന്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിലാണ് ഇവ രണ്ടും ഉള്‍പ്പെട്ടതെന്നും വ്യക്തമായി. വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്. നാളെ നടക്കുന്ന മന്ത്രിസഭായോഗം വിഷയം പരിഗണിക്കും.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT