മെഡിക്കല്‍ പ്രവേശനപ്പരീക്ഷ ഒഴിവാക്കും; വിദ്യാര്‍ഥികള്‍ക്ക് ജയലളിതയുടെ കിടിലന്‍ വാഗ്ദാനം
BY Sumeera SMR14 May 2016 4:46 AM GMT
Sumeera SMR14 May 2016 4:46 AM GMT
ചെന്നൈ: സൗജന്യ മൊബൈല്‍ ഫോണ്‍, വനിതകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്കൂട്ടര്‍ തുടങ്ങി ആകര്‍ഷകമായ തിരഞ്ഞെടുപ്പ് വാഗ്ദാന പെരുമഴ പെയ്യുന്ന തമിഴകത്ത് വിദ്യാര്‍ഥികളെ പാട്ടിലാക്കാന്‍ പുതിയ തന്ത്രവുമായി രാഷ്ട്രീയ നേതാക്കള്‍. താന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തുന്നത് ഒഴിവാക്കുമെന്നു പ്രഖ്യാപിച്ച് ജയലളിതയാണ് ഇക്കാര്യത്തില്‍ ഒരുമുഴം മുമ്പേ എറിഞ്ഞത്.
12ാം ക്ലാസ് പരീക്ഷയുടെ ഫലം അടിസ്ഥാനമാക്കി മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം അനുവദിക്കുന്ന നിയമം കൊണ്ടുവരുമെന്നും ജയലളിത പറഞ്ഞു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഏകീകൃത പരീക്ഷയായ നീറ്റ്(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) നടത്തണമെന്നും സംസ്ഥാനങ്ങളുടെ പ്രവേശനപ്പരീക്ഷകള്‍ നിലനില്‍ക്കില്ലെന്നും കഴിഞ്ഞ തിങ്കളാഴ്ച സുപ്രിംകോടതി വിധി പ്രസ്താവിച്ചിരുന്നു. സ്വകാര്യ കോളജുകള്‍ സ്വന്തം നിലയില്‍ നടത്തുന്ന പ്രവേശനപ്പരീക്ഷകളും കോടതി തടഞ്ഞിട്ടുണ്ട്. നിലവില്‍ തമിഴ്നാട് സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍ നടത്തുന്നില്ല. സംസ്ഥാനത്തെ കൂടുതല്‍ വിദ്യാര്‍ഥികളും സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ സുപ്രിംകോടതിയുടെ പുതിയ ഉത്തരവ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നതാണ്.
ഈ ആശങ്ക വോട്ടാക്കി മാറ്റുകയാണ് ജയലളിതയുടെ പുതിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. വിധി പുനപ്പരിശോധിക്കാന്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും ജയലളിത പറഞ്ഞിട്ടുണ്ട്. തൊട്ടുപിന്നാലെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും സമാന പ്രസ്താവനയുമായി രംഗത്തെത്തി. അധികാരത്തിലെത്തിയാല്‍ പ്രവേശനപ്പരീക്ഷ ഒഴിവാക്കുന്ന നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
12ാം ക്ലാസ് പരീക്ഷയുടെ ഫലം അടിസ്ഥാനമാക്കി മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം അനുവദിക്കുന്ന നിയമം കൊണ്ടുവരുമെന്നും ജയലളിത പറഞ്ഞു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഏകീകൃത പരീക്ഷയായ നീറ്റ്(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) നടത്തണമെന്നും സംസ്ഥാനങ്ങളുടെ പ്രവേശനപ്പരീക്ഷകള്‍ നിലനില്‍ക്കില്ലെന്നും കഴിഞ്ഞ തിങ്കളാഴ്ച സുപ്രിംകോടതി വിധി പ്രസ്താവിച്ചിരുന്നു. സ്വകാര്യ കോളജുകള്‍ സ്വന്തം നിലയില്‍ നടത്തുന്ന പ്രവേശനപ്പരീക്ഷകളും കോടതി തടഞ്ഞിട്ടുണ്ട്. നിലവില്‍ തമിഴ്നാട് സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍ നടത്തുന്നില്ല. സംസ്ഥാനത്തെ കൂടുതല്‍ വിദ്യാര്‍ഥികളും സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ സുപ്രിംകോടതിയുടെ പുതിയ ഉത്തരവ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നതാണ്.
ഈ ആശങ്ക വോട്ടാക്കി മാറ്റുകയാണ് ജയലളിതയുടെ പുതിയ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. വിധി പുനപ്പരിശോധിക്കാന്‍ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും ജയലളിത പറഞ്ഞിട്ടുണ്ട്. തൊട്ടുപിന്നാലെ ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും സമാന പ്രസ്താവനയുമായി രംഗത്തെത്തി. അധികാരത്തിലെത്തിയാല്‍ പ്രവേശനപ്പരീക്ഷ ഒഴിവാക്കുന്ന നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT