മൂന്നു മക്കളെ കൊന്ന വിമുക്തഭടന് ജീവപര്യന്തം

മഥുര: മൂന്നു പെണ്‍മക്കളെ കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ വിമുക്തഭടനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇയാള്‍ 30,000 രൂപ പിഴയൊടുക്കണം. അഡീഷനല്‍ ജില്ലാ ജഡ്ജി ഐ ഡി ദുബെയാണ് ശിക്ഷ വിധിച്ചത്.
2013ലാണ് കേസിനാസ്പദമായ സംഭവം. ഉത്തര്‍പ്രദേശിലെ നഗ്‌ലദീപ ഗ്രാമത്തിലെ വീടിനുപുറത്ത് കളിച്ചുകൊണ്ടിരുന്ന ഏഴും അഞ്ചും മൂന്നും വയസ്സുള്ള പെണ്‍മക്കളെ ഇദ്ദേഹം വെടിവയ്ക്കുകയായിരുന്നു. രണ്ടു കുട്ടികള്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യക്കു വെടിയേറ്റത്. വിചാരണവേളയില്‍ പ്രതിയുടെ അമ്മയും ഭാര്യയും കൂറുമാറിയിരുന്നു. സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.
Next Story

RELATED STORIES

Share it