Kerala

മുഖ്യമന്ത്രിയടക്കം ആറുപേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു; ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍

മുഖ്യമന്ത്രിയടക്കം ആറുപേര്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചു;  ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍
X
biju-radhakrishnan_0_

കൊച്ചി; കൊച്ചി; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ സോളാര്‍ കേസ് പ്രതി ബിജു രാധകൃഷ്ണന്റെ മൊഴി.മുഖ്യമന്ത്രിയടക്കം ഭരണത്തിലിരിക്കുന്ന ആറുപേര്‍ സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായരെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഷിബു ബേബി ജോണ്‍, ഹൈബി ഈഡന്‍, ആര്യാടന്‍ ഷൗക്കത്ത്, പി അനില്‍കുമാര്‍, അനില്‍കുമാറിന്റെ പി എ പി സറുള്ള എന്നിവരാണ് സരിതയെ ശാരീരികമായി ഉപയോഗിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ട്. ഇതു കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കും. ഈ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ താന്‍ ഒളിവില്‍ കഴിഞ്ഞ സമയത്ത് കാണിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന് കാണിച്ചില്ല. അത് താങ്ങാനുള്ള മനക്കരുത്ത് മുഖ്യമന്ത്രിക്കുണ്ടാവില്ലെന്ന് കരുതി. മുഖ്യമന്ത്രി തന്നെ രക്ഷിക്കാമെന്ന് ഉറപ്പ് തന്നിരുന്നു. എന്നാല്‍ അദ്ദേഹം വാക്കുപാലിച്ചില്ല. ഇത് തന്റെ മരണമൊഴിയാണ്. ഏത് സമയത്തും തന്റെ മരണം പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം കമ്മീഷന് ഈ മൊഴി നല്‍കാമെന്ന് കരുതിയതാണ്. എന്നാല്‍ ഇന്നലെ ശാരീരികമായി തളര്‍ന്നു പോയി. ഇന്ന്് ഇത് പറയാനായി മനക്കരുത്ത് നേടിയിരുന്നു-ബിജു പറഞ്ഞു. സോളാര്‍ കമ്മീഷന് രാവിലെ നല്‍കിയ മൊഴിക്ക് ശേഷം ഉച്ചയ്ക്ക് ശേഷം നല്‍കിയ മൊഴിയിലാണ് ബിജു രാധാകൃഷ്ണന്റെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരകോടി രൂപ കോഴനല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് രാവിലെ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. രണ്ട് ഘട്ടമായാണ് തുക നല്‍കിയത്. അഞ്ച് കോടി 10 ലക്ഷം രൂപ മുഖ്യമന്ത്രിക്കു നേരിട്ടും ബാക്കി തുക മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ജോപ്പനും ജിക്കുവിനും നല്‍കിയെന്നാണ് ബിജുവിന്റെ മൊഴി. ടീം സോളാറിന്റെ ലാഭവിഹിതം 4060 ആയി വിഭജിച്ചെടുക്കാനായിരുന്നു ധാരണയെന്നും കമ്പനിയുടെ വളര്‍ച്ചയ്‌ക്കെന്ന പോലെ തകര്‍ച്ചയ്ക്കു പിന്നിലും മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും ബിജു മൊഴി നല്‍കി.
ടീം സോളാര്‍ കമ്പനിയുടെയും തന്റെ ജീവിതത്തിന്റെയും തകര്‍ച്ചയ്ക്കു കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസുമാണെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ഇന്നലെ മൊഴി നല്‍കിയിരുന്നു. ഇതേക്കുറിച്ച് പരാമര്‍ശിക്കാതെ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട ഒരു കാര്യവും പറയാനാവില്ലെന്നും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാര്‍ക്കും ടീം സോളാര്‍ കമ്പനിയുമായി അടുത്ത ബന്ധമുണ്ടെന്നും കമ്മീഷന്‍ മുമ്പാകെ ബിജു വ്യക്തമാക്കിയിരുന്നു.
ടീം സോളാര്‍ കമ്പനിക്ക് ബിസിനസ് ഓര്‍ഡറുകള്‍ ശരിയാക്കി നല്‍കിയ വകയില്‍ ലഭിച്ച ലാഭവിഹിതത്തിന്റെ 20 ശതമാനം ഹൈബി ഈഡന്‍ എംഎല്‍എക്കു നല്‍കിയെന്നും ബിജു പറഞ്ഞിരുന്നു. എംഎല്‍എമാരായ ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ് എന്നിവര്‍ ടീം സോളാറിന്റെ ബിസിനസില്‍ സഹായിച്ചിരുന്നുവെന്നും പി സി വിഷ്ണുനാഥിന് പാര്‍ട്ടി ഫണ്ടിലേക്ക് അഞ്ചു ലക്ഷം രൂപയും നല്‍കിയതായും ബിജു പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it