മിഷന് ഇന്ദ്രധനുഷ് പരമാവധി പ്രയോജനപ്പെടുത്തുക: ജില്ലാ കലക്ടര്‍
BY Sumeera SMR29 Jun 2016 6:00 AM GMT
Sumeera SMR29 Jun 2016 6:00 AM GMT
പാലക്കാട്: വിവിധ കാരണങ്ങളാല്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് മിഷന് ഇന്ദ്രധനുഷിലൂടെ കുത്തിവയ്പ്പ് എടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മിഷന് ഇന്ദ്രധനുഷുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇത് വരെ പൂര്‍ണമായോ ഭാഗികമായോ പ്രതിരോധ കുത്തിവയ്പ് എടുക്കുവാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്ത പദ്ധതിയാണ് മിഷ്യന് ഇന്ദ്രധനുഷ്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത ഘട്ടം ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. എല്ലാ മാസവും ഏഴ് മുതല്‍ 14 വരെയുള്ള തിയ്യതികളിലാണ് കുത്തിവയ്പ്പ് എടുക്കുക. ജില്ലയിലെ മുഴുവന്‍ പബ്ലിക് ഹെല്‍ത്ത് സെന്ററുകളിലും കുത്തിവയ്പിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഡി എ ംഒ ഡോ. കെ പി റീത്ത അറിയിച്ചു. ഡിഫ്ത്തീരിയ ബാധിച്ച് മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ പരിഗണന നല്‍കണമെന്നും ഡിഎംഒ അറിയിച്ചു.
മഴക്കാല രോഗങ്ങള്‍ പിടിപ്പെടാതിരിക്കുവാന്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും ഡ്രൈഡേ ആചരണം ശക്തമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ഡ്രൈഡേ ആചരിക്കണം.
കെട്ടി കിടക്കുന്ന വെള്ളം ഒഴുകിപ്പോകുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുന്നതോടൊപ്പം പരിസരങ്ങളിലെ കന്നാസുകള്‍, ചിരട്ട തുടങ്ങി വെള്ളം കെട്ടികിടക്കുന്ന വസ്തുക്കള്‍ കമഴ്ത്തി കളയേണ്ടതാണ്. കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കുകയും കിണറുകള്‍ ക്ലോറിനേഷന് നടത്തണമെന്നും അറിയിച്ചു.
മിഷന് ഇന്ദ്രധനുഷുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇത് വരെ പൂര്‍ണമായോ ഭാഗികമായോ പ്രതിരോധ കുത്തിവയ്പ് എടുക്കുവാന്‍ കഴിയാതെ പോയ കുട്ടികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്ത പദ്ധതിയാണ് മിഷ്യന് ഇന്ദ്രധനുഷ്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത ഘട്ടം ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും. എല്ലാ മാസവും ഏഴ് മുതല്‍ 14 വരെയുള്ള തിയ്യതികളിലാണ് കുത്തിവയ്പ്പ് എടുക്കുക. ജില്ലയിലെ മുഴുവന്‍ പബ്ലിക് ഹെല്‍ത്ത് സെന്ററുകളിലും കുത്തിവയ്പിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഡി എ ംഒ ഡോ. കെ പി റീത്ത അറിയിച്ചു. ഡിഫ്ത്തീരിയ ബാധിച്ച് മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ കുത്തിവയ്പിന്റെ കാര്യത്തില്‍ പരിഗണന നല്‍കണമെന്നും ഡിഎംഒ അറിയിച്ചു.
മഴക്കാല രോഗങ്ങള്‍ പിടിപ്പെടാതിരിക്കുവാന്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും ഡ്രൈഡേ ആചരണം ശക്തമാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ഡ്രൈഡേ ആചരിക്കണം.
കെട്ടി കിടക്കുന്ന വെള്ളം ഒഴുകിപ്പോകുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുന്നതോടൊപ്പം പരിസരങ്ങളിലെ കന്നാസുകള്‍, ചിരട്ട തുടങ്ങി വെള്ളം കെട്ടികിടക്കുന്ന വസ്തുക്കള്‍ കമഴ്ത്തി കളയേണ്ടതാണ്. കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി അവയെ നശിപ്പിക്കുകയും കിണറുകള്‍ ക്ലോറിനേഷന് നടത്തണമെന്നും അറിയിച്ചു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT