Pathanamthitta local

മാന്തുകയിലെ വാഹനാപകടത്തില്‍ പൊലിഞ്ഞത് രണ്ടുജീവന്‍

പന്തളം: കഴിഞ്ഞദിവസം അടൂര്‍ കെപി റോഡില്‍ അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് ഉണരുന്നതിന് മുമ്പ് ജില്ലയില്‍ വീണ്ടും വാഹനാപകടം. എംസി റോഡില്‍ മാന്തുകയിലാണ് ഇന്നലെ കാറപകടമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാറയില്‍ പുത്തന്‍വീട്ടില്‍ ജോയമ്മ ജയിംസ് (50), മാന്തുക കണ്ടങ്കേരി വടക്കേതില്‍ സോമരാജന്‍ (58) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഒന്നാം പുഞ്ചയ്ക്കു സമീപമാണ് അപകടമുണ്ടായത്. പന്തളത്തുനിന്നു ചെങ്ങന്നൂരേക്കു പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ ഓട്ടോയിലിടിച്ചതിനു ശേഷം തയ്യിലേത്ത് സ്റ്റോഴ്‌സിനു മുമ്പില്‍ നിന്നിരുന്ന കടയുടമ കണ്ടങ്കേരി വടക്കേതില്‍ സോമനെ(58) ഇടിച്ചു. തുടര്‍ന്ന് സമീപത്തെ മതിലിടിച്ചു നില്‍ക്കുകയായിരുന്നു.
കാറിനും മതിലിനുമിടയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ സോമന്‍ പിന്നീട് മരിക്കുകയായിരുന്നു. ജോയമ്മയുടെ ഭര്‍ത്താവ് കാര്‍ ഓടിച്ചിരുന്ന ജയിംസ് പി ജോണ്‍(55), ബന്ധു മേഴ്‌സി ഗോഡ്‌ലി എന്നിവര്‍ക്കും സാരമായി പരിക്കേറ്റു.
ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പന്തളം പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഇക്കഴിഞ്ഞ 14നാണ് അടൂര്‍ കെപി റോഡില്‍ തെങ്ങുംതാര അമ്പാടി ജങ്ഷനില്‍ തടിലോറി ബൈക്കിലിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചത്.
കഞ്ചിക്കോട് തട്ടേത് തെക്കേക്കര വീട്ടില്‍ സോമരാജന്റെ മകന്‍ ദിനേശ്(25), തണ്ടാനുവിള അരുണ്‍ഭവനില്‍ അജിയുടെ മകന്‍ അരുണ്‍(23) തണ്ടാനുവിള തെക്കുവിള ശിവരാമന്റെ മകന്‍ ശ്യാംരാജ്(19) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Next Story

RELATED STORIES

Share it