മാഞ്ചിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

ഗയ: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ വാഹനവ്യൂഹത്തെ ജനക്കൂട്ടം ആക്രമിച്ചു. എന്‍ജെപി നേതാവിനെ മാവോവാദികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് വാഹനവ്യൂഹത്തെ ആക്രമിച്ചത്.
കല്ലെറിഞ്ഞ ജനക്കൂട്ടം മാഞ്ചിയുടെ വാഹനവ്യൂഹത്തിലെ രണ്ടു മോട്ടോര്‍ സൈക്കിളും ജിപ്പും കത്തിച്ചതായി മഗധ് റേഞ്ച് സിഐജി സൗരഭ് കുമാര്‍ അറിയിച്ചു. എന്നാല്‍, മാഞ്ചിയെ സുരക്ഷിതമായി സിആര്‍പിഎഫ് കോബ്ര ബറ്റാലിയന്‍ ക്യാംപിലെത്തിച്ചു.
എല്‍ജെപി നേതാവ് സുധേഷ് പാസ്വാനെയും അദ്ദേഹത്തിന്റെ ബന്ധു സുനില്‍ പാസ്വാനെയും ബുധനാഴ്ചയാണു മാവോവാദികള്‍ കൊലപ്പെടുത്തിയത്. മൃതദേഹങ്ങള്‍ പോലിസിനു കൈമാറാന്‍ പ്രതിഷേധക്കാര്‍ വിസമ്മതിച്ചു. മാഞ്ചിയുടെ വാഹനവ്യൂഹം ആക്രമിച്ച പ്രതിഷേധക്കാര്‍ ഭുമാരിയ പോലിസ് സ്‌റ്റേഷനും ആക്രമിച്ചു. പോലിസ് ജീപ്പ് ആക്രമികള്‍ കത്തിച്ചു. ജനക്കൂട്ടത്തിന്റെ കല്ലേറില്‍ ഏതാനും പോലിസുകാര്‍ക്കു പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവസ്ഥലത്ത് ഗയ ജില്ലാ മജിസ്‌ട്രേറ്റും പോലിസ് സൂപ്രണ്ടും ക്യാംപ് ചെയ്യുന്നു.
Next Story

RELATED STORIES

Share it