മഴയില്‍ മലയോര മേഖലയില്‍ വ്യാപകനാശം
BY Sumeera SMR14 Nov 2015 4:13 AM GMT
Sumeera SMR14 Nov 2015 4:13 AM GMT
നെടുമങ്ങാട്/പാലോട്: മണിക്കൂറുകളോളം നീണ്ട ശക്തമായ മഴയില്‍ നെടുമങ്ങാട് മേഖലയില്‍ വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. തേക്കടയിലും ചുള്ളിമാനൂരിലും മരം കടപുഴകി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കില്ല. പഴകുറ്റി - വെമ്പായം റോഡില്‍ തേക്കടയ്ക്ക് സമീപം റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതം തടസ്സപ്പെട്ടു. പനവൂര്‍ കല്ലിയോട് തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതിനാല്‍ വെള്ളം റോഡിലൂടെ ഒഴുകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. സമീപ പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി നാശം സംഭവിച്ചു. കിള്ളിയാറില്‍ ജലനിരപ്പുയര്‍ന്നത് സമീപവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മലയോര ഗ്രാമങ്ങള്‍ ശക്തമായ മഴയില്‍ വിറങ്ങലിച്ച അവസ്ഥയിലാണ്. പാലോട്, പെരിങ്ങമ്മല, നന്ദിയോട് മേഖലകളില്‍ വ്യാപകമായി കൃഷി നശിച്ചു. മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. മരങ്ങള്‍ ഒടിഞ്ഞ് വീണ് ഉള്‍പ്രദേശങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. വാമനപുരം നദി, കൈതോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇത് ഈ മേഖലയിലുള്ളവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചില മേഖലകളില്‍ മണ്ണൊലിച്ച് പോയതായും റിപോര്‍ട്ടുണ്ട്.
Next Story
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT