മല്‍സരിക്കുന്ന കാര്യം പിന്നീട് അറിയിക്കാമെന്ന് വിഎസ്
BY Sumeera SMR29 Feb 2016 4:08 AM GMT
Sumeera SMR29 Feb 2016 4:08 AM GMT
തിരുവനനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. നേമത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രായാധിക്യത്തിന്റെ പേരില്‍ വിഎസിനെ മല്‍സരരംഗത്തുനിന്ന് ഒഴിവാക്കാന്‍ സിപിഎം സംസ്ഥാനഘടകം ശ്രമിക്കുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. അങ്ങനെയെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞദിവസം വിഎസ് ദേശീയ നേതൃത്വത്തെ അറിയിക്കുകയുണ്ടായി.
സ്ഥാനാര്‍ഥിയല്ലെങ്കില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും എത്തില്ലെന്ന സൂചനയാണു വിഎസ് നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെയും പിബി അംഗം പിണറായി വിജയനെയും മല്‍സരിപ്പിക്കണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന ഘടകത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മല്‍സരിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ഒരുതരത്തിലും ബാധിക്കരുതെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രനേതൃത്വം. ഇവരുടെ സ്ഥാനാര്ഥിത്വമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് ഒന്നിന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.
പ്രായാധിക്യത്തിന്റെ പേരില്‍ വിഎസിനെ മല്‍സരരംഗത്തുനിന്ന് ഒഴിവാക്കാന്‍ സിപിഎം സംസ്ഥാനഘടകം ശ്രമിക്കുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. അങ്ങനെയെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന് കഴിഞ്ഞദിവസം വിഎസ് ദേശീയ നേതൃത്വത്തെ അറിയിക്കുകയുണ്ടായി.
സ്ഥാനാര്‍ഥിയല്ലെങ്കില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും എത്തില്ലെന്ന സൂചനയാണു വിഎസ് നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെയും പിബി അംഗം പിണറായി വിജയനെയും മല്‍സരിപ്പിക്കണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന ഘടകത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മല്‍സരിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ഒരുതരത്തിലും ബാധിക്കരുതെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രനേതൃത്വം. ഇവരുടെ സ്ഥാനാര്ഥിത്വമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് ഒന്നിന് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT