മലപ്പട്ടത്തെ നാലുവാര്‍ഡുകളില്‍ കടുത്ത മല്‍സരം
BY Sumeera SMR31 Oct 2015 5:27 AM GMT
Sumeera SMR31 Oct 2015 5:27 AM GMT
ഇരിക്കൂര്‍: ജില്ലയിലെ പ്രതിപക്ഷരഹിത പഞ്ചായത്തുകളില്‍ ഒന്നായ മലപ്പട്ടത്ത് ഇക്കുറി ചരിത്രം തിരുത്താന്പൊരിഞ്ഞ പോരാട്ടം. എതിരില്ലാത്ത ജയത്തിലൂടെ കളംവാഴുന്ന സിപിഎമ്മിനെതിരേ ഇക്കുറി പൊരുതാനുറച്ചിരിക്കുകയാണ് യുഡിഎഫ്.
നാലു വാര്‍ഡുകളില്‍ ശക്തമായ മല്‍സരത്തിനാണ് മലപ്പട്ടം സാക്ഷ്യംവഹിക്കുന്നത്. കൊളന്ത, അഡൂര്‍, കൊവ്വുന്തല, അടിച്ചേരി വാര്‍ഡുകളിലെ ജനവിധിയാണ് ശ്രദ്ധേയം. കൊവ്വുന്തല, അടിച്ചേരി വാര്‍ഡുകളില്‍ ജനതാദള്‍ (യു) സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
കൊളന്തയില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പി പി പ്രഭാകരനും സിപിഎം ബ്രാഞ്ച് സെക്രട്ടറി വി വി മോഹനനും അഡൂരില്‍ കോണ്‍ഗ്രസിന്റെ സജിനയും സിപിഎമ്മിന്റെ രാധയും തമ്മിലാണ് മല്‍സരം. അടിച്ചേരിയില്‍ ജനതാദള്‍ (യു)വിലെ ടി പി ശാരദയും സിപിഎമ്മിലെ ടി പി ജലജയും കൊവ്വുന്തലയില് ജനതാദള്‍ (യു)വിലെ എന്‍ കെ നാരായണനും സിപിഎമ്മിലെ കെ വി സുരേന്ദ്രനും ഏറ്റുമുട്ടുന്നു.
ആകെ 13 വാര്‍ഡുകളില്‍ ഒരെണ്ണത്തില്‍ സിപിഎം എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. മലപ്പട്ടം പഞ്ചായത്ത് രൂപീകരിച്ച ശേഷം 1986ല്‍ കോണ്‍ഗ്രസ്സിലെ ഒരംഗം ജയിച്ചതൊഴിച്ചാല്‍ ഇക്കാലമത്രയും ഇടതുപക്ഷ ഭരണത്തിലായിരുന്നു മലപ്പട്ടം.
പ്രതിപക്ഷത്തിരിക്കാന്‍ ഇതുവരെയും ആളെക്കിട്ടിയില്ല. എന്നാല്‍, ഇക്കുറി സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തങ്ങള്‍ക്കു പ്രതീക്ഷയുണ്ടെന്നാണ് യുഡിഎഫിന്റെ അവകാശവാദം.
നാലു വാര്‍ഡുകളില്‍ ശക്തമായ മല്‍സരത്തിനാണ് മലപ്പട്ടം സാക്ഷ്യംവഹിക്കുന്നത്. കൊളന്ത, അഡൂര്‍, കൊവ്വുന്തല, അടിച്ചേരി വാര്‍ഡുകളിലെ ജനവിധിയാണ് ശ്രദ്ധേയം. കൊവ്വുന്തല, അടിച്ചേരി വാര്‍ഡുകളില്‍ ജനതാദള്‍ (യു) സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
കൊളന്തയില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പി പി പ്രഭാകരനും സിപിഎം ബ്രാഞ്ച് സെക്രട്ടറി വി വി മോഹനനും അഡൂരില്‍ കോണ്‍ഗ്രസിന്റെ സജിനയും സിപിഎമ്മിന്റെ രാധയും തമ്മിലാണ് മല്‍സരം. അടിച്ചേരിയില്‍ ജനതാദള്‍ (യു)വിലെ ടി പി ശാരദയും സിപിഎമ്മിലെ ടി പി ജലജയും കൊവ്വുന്തലയില് ജനതാദള്‍ (യു)വിലെ എന്‍ കെ നാരായണനും സിപിഎമ്മിലെ കെ വി സുരേന്ദ്രനും ഏറ്റുമുട്ടുന്നു.
ആകെ 13 വാര്‍ഡുകളില്‍ ഒരെണ്ണത്തില്‍ സിപിഎം എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. മലപ്പട്ടം പഞ്ചായത്ത് രൂപീകരിച്ച ശേഷം 1986ല്‍ കോണ്‍ഗ്രസ്സിലെ ഒരംഗം ജയിച്ചതൊഴിച്ചാല്‍ ഇക്കാലമത്രയും ഇടതുപക്ഷ ഭരണത്തിലായിരുന്നു മലപ്പട്ടം.
പ്രതിപക്ഷത്തിരിക്കാന്‍ ഇതുവരെയും ആളെക്കിട്ടിയില്ല. എന്നാല്‍, ഇക്കുറി സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തങ്ങള്‍ക്കു പ്രതീക്ഷയുണ്ടെന്നാണ് യുഡിഎഫിന്റെ അവകാശവാദം.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT