മന്‍മോഹനെതിരേ ബിജെപി മന്ത്രിയുടെ തെറിപ്രയോഗം
BY Sumeera SMR20 Jun 2016 8:00 PM GMT
Sumeera SMR20 Jun 2016 8:00 PM GMT
ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെ തെറി വാക്ക് ഉപയോഗിച്ച് അധിക്ഷേപിച്ച രാജസ്ഥാനിലെ ബിജെപി മന്ത്രി വിവാദത്തില്‍. കഴിഞ്ഞദിവസം ഒരു ചടങ്ങിനിടെയാണ് രാജസ്ഥാന് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ത് കഠാരിയ മന്മോഹനെ തെറി പദം ഉപയോഗിച്ച് അധിക്ഷേപിച്ചത്. സംഭവം പ്രതിപക്ഷം വിവാദമാക്കിയതോടെ ക്ഷമ ചോദിച്ച് മന്ത്രി തടിയൂരി.
രാജസ്ഥാനിലെ ചുരുവില്‍ നടന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രി മന്മോഹന് സിങിനെ അധിക്ഷേപിച്ചത്. മന്മോഹന് സിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ആ 'ഷിറ്റിനെ' സ്വീകരിക്കാന്‍ ഏതൊക്കെയോ മന്ത്രിമാരായിരുന്നു എത്തിയിരുന്നത്. എന്നാല്‍, മോദി അമേരിക്കയിലെത്തിയപ്പോള്‍ സാക്ഷാല്‍ ഒബാമ തന്നെ അദ്ദേഹത്തെ സ്വീകരിക്കാനെത്തി എന്നായിരുന്നു ഗുലാബ് ചന്തിന്റെ വിവാദ പരാമര്‍ശം. ആറോളം മന്ത്രിമാര്‍ പങ്കെടുത്ത വേദിയില്‍ മന്ത്രി പലതവണ അസഭ്യ വര്‍ഷം നടത്തി. മന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസ് വിവാദമാക്കിയതോടെ പരസ്യമായി ക്ഷമചോദിച്ച് മന്ത്രി രംഗത്തെത്തി. താന്‍ നടത്തിയ പരാമര്‍ശം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും അങ്ങനെ സംഭവിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖേദപ്രകടനം കൊണ്ട് കാര്യമില്ലെന്നും നീചമായ ഭാഷ ഉപയോഗിച്ചതിന് മുഖ്യമന്ത്രി വസുന്ധര രാജെ ഇതില്‍ വശദീകരണം നല്‍കുകയോ മന്ത്രിയെ പുറത്താക്കുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ചുരുവില്‍ നടന്ന ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രി മന്മോഹന് സിങിനെ അധിക്ഷേപിച്ചത്. മന്മോഹന് സിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ആ 'ഷിറ്റിനെ' സ്വീകരിക്കാന്‍ ഏതൊക്കെയോ മന്ത്രിമാരായിരുന്നു എത്തിയിരുന്നത്. എന്നാല്‍, മോദി അമേരിക്കയിലെത്തിയപ്പോള്‍ സാക്ഷാല്‍ ഒബാമ തന്നെ അദ്ദേഹത്തെ സ്വീകരിക്കാനെത്തി എന്നായിരുന്നു ഗുലാബ് ചന്തിന്റെ വിവാദ പരാമര്‍ശം. ആറോളം മന്ത്രിമാര്‍ പങ്കെടുത്ത വേദിയില്‍ മന്ത്രി പലതവണ അസഭ്യ വര്‍ഷം നടത്തി. മന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസ് വിവാദമാക്കിയതോടെ പരസ്യമായി ക്ഷമചോദിച്ച് മന്ത്രി രംഗത്തെത്തി. താന്‍ നടത്തിയ പരാമര്‍ശം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ലെന്നും അങ്ങനെ സംഭവിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖേദപ്രകടനം കൊണ്ട് കാര്യമില്ലെന്നും നീചമായ ഭാഷ ഉപയോഗിച്ചതിന് മുഖ്യമന്ത്രി വസുന്ധര രാജെ ഇതില്‍ വശദീകരണം നല്‍കുകയോ മന്ത്രിയെ പുറത്താക്കുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT