Pathanamthitta local

മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

പന്തളം: മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യാള്‍ അറസ്റ്റില്‍. തട്ട പൊങ്ങലടി വാഴക്കൂട്ടത്തില്‍ കിഴക്കേതില്‍ മോഹനക്കുറുപ്പ് (48) ആണ് അറസ്റ്റിലായത്. സുഹൃത്തും ബന്ധുവുമായ മാമൂട് ചരുവിളപ്പടി ദീപാ സദനം വാസുദേവക്കുറുപ്പ് (64) ആണ് മരിച്ചത്.
ഇയാള്‍ക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. 20 വര്‍ഷമായി വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ഇദ്ദേഹം. മോഹനക്കുറുപ്പും വാസുദേവകുറുപ്പും കൂട്ടുചേര്‍ന്ന് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനിടെ പരസ്പരം വാക്ക് തര്‍ക്കമുണ്ടാവുകയും മോഹനക്കുറുപ്പ് വാസുദേവ കുറുപ്പിനെ മര്‍ദ്ദിക്കുകയും മര്‍ദ്ദനത്തിനിടയില്‍ നെഞ്ചത്തും വയറ്റത്തും ചവുട്ടുകയും തുടര്‍ന്ന് വലിച്ചിഴച്ച് പുരയിടത്തിലെ വാഴത്തോപ്പില്‍ ഉപേക്ഷിച്ച് പോവുകയുമായിരുന്നു. വൈകീട്ട് വാസുദേവക്കുറുപ്പിന്റെ വീട്ടിലെത്തിയപ്പോള്‍ മരിച്ചു കിടക്കുന്നത് കണ്ട് പ്രതി ആരോടും ഒന്നും പറയാതെ മുങ്ങി. ദിവസങ്ങള്‍ക്ക് ശേഷം വാഴത്തോപ്പില്‍ നിന്ന് ചീഞ്ഞനാറ്റം വരുന്നത് കണ്ട് അന്വേഷിച്ച നാട്ടുകാരാണ് വാസുദേവക്കുറുപ്പിന്റെ അഴുകിയ മൃതദേഹം കണ്ടത്. തുടര്‍ന്ന് പഞ്ചായത്ത് അംഗം പോലിസില്‍ വിവരമറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലിസിന്റെ വിശദമായ അന്വേഷണത്തില്‍ സുഹൃത്തായ മോഹനക്കുറുപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ഡിവൈഎസ്പി റഫീക്കിന്റെ നേതൃത്വത്തില്‍ സിഐ സുരേഷ് കുമാര്‍, ഏഎസ്‌ഐമാരായ രമേശന്‍, പ്രതാപന്‍, കൊടുമണ്‍ എസ്‌ഐ രാധാകൃഷ്ണ ന്‍, റബൂഹാല്‍ നേതൃത്വം നല്‍കി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it