മദ്യത്തിനെതിരേ അട്ടപ്പാടിയില്‍ വീട്ടമ്മമാരുടെ രാപകല്‍ സമരം ശക്തമാവുന്നു
BY Sumeera SMR25 Feb 2016 5:39 AM GMT
Sumeera SMR25 Feb 2016 5:39 AM GMT
പാലക്കാട്: സംസ്ഥാനത്ത് മദ്യനിരോധനം നിലനില്‍നില്‍ക്കുന്ന അട്ടപ്പാടിയില്‍ മദ്യത്തിനെതിരെ വീട്ടമ്മമാരുടെ രാപ്പകല്‍ സമരം ശക്തമായി മുന്നേറുന്നു.
അതിര്‍ത്തിയായ തമിഴ്നാട് ആനക്കട്ടിയിലെ മദ്യവില്‍പ്പന കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. മദ്യനിരോധനം നടപ്പായി 22 വര്‍ഷം പിന്നിട്ടിട്ടും അട്ടപ്പാടി മദ്യത്തിന്റെ പിടിയില്‍ നിന്ന് മുക്തമായിട്ടില്ല. വീട്ടമ്മമാരും കുട്ടികളുമടങ്ങുന്നവര്‍ തായ്കുല സംഘം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രാപ്പകല്‍ സമരം നടക്കുന്നത്. ആനക്കട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാടിന്റെ മദ്യവില്‍പ്പന കേന്ദ്രത്തിലേക്ക് അട്ടപ്പാടിയില്‍നിന്നു നൂറുകണക്കിനാളുകളാണു ദിവസേന മദ്യപിക്കാനെത്തുന്നത്. ഇത് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തായ്ക്കുലസംഘം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ അനുകൂല നിലപാടൊന്നും ഉണ്ടായിട്ടില്ല. 1994 ലെ എ കെ ആന്റണി സര്‍ക്കാരാണ് അട്ടപ്പാടിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കിയത്. അതിനുശേഷം അട്ടപ്പാടിയില്‍ മദ്യവും വിഷമദ്യവും കഴിച്ച് മരിച്ചവര്‍ നൂറിനടുത്ത് വരും. മദ്യനിരോധനത്തോടെ വ്യാജവാറ്റും മറ്റ് ലഹരി ഉപയോഗവും ഇവിടെ വര്‍ധിച്ചു. തമിഴ്നാട്ടില്‍ നിന്ന് നിര്‍ലോഭം മദ്യവും ഒഴുകുന്നുണ്ട്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍നിന്ന് പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിച്ചാണ് സമരം നടക്കുന്നത്.
അതിര്‍ത്തിയായ തമിഴ്നാട് ആനക്കട്ടിയിലെ മദ്യവില്‍പ്പന കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. മദ്യനിരോധനം നടപ്പായി 22 വര്‍ഷം പിന്നിട്ടിട്ടും അട്ടപ്പാടി മദ്യത്തിന്റെ പിടിയില്‍ നിന്ന് മുക്തമായിട്ടില്ല. വീട്ടമ്മമാരും കുട്ടികളുമടങ്ങുന്നവര്‍ തായ്കുല സംഘം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രാപ്പകല്‍ സമരം നടക്കുന്നത്. ആനക്കട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാടിന്റെ മദ്യവില്‍പ്പന കേന്ദ്രത്തിലേക്ക് അട്ടപ്പാടിയില്‍നിന്നു നൂറുകണക്കിനാളുകളാണു ദിവസേന മദ്യപിക്കാനെത്തുന്നത്. ഇത് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തായ്ക്കുലസംഘം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ അനുകൂല നിലപാടൊന്നും ഉണ്ടായിട്ടില്ല. 1994 ലെ എ കെ ആന്റണി സര്‍ക്കാരാണ് അട്ടപ്പാടിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കിയത്. അതിനുശേഷം അട്ടപ്പാടിയില്‍ മദ്യവും വിഷമദ്യവും കഴിച്ച് മരിച്ചവര്‍ നൂറിനടുത്ത് വരും. മദ്യനിരോധനത്തോടെ വ്യാജവാറ്റും മറ്റ് ലഹരി ഉപയോഗവും ഇവിടെ വര്‍ധിച്ചു. തമിഴ്നാട്ടില്‍ നിന്ന് നിര്‍ലോഭം മദ്യവും ഒഴുകുന്നുണ്ട്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍നിന്ന് പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിച്ചാണ് സമരം നടക്കുന്നത്.
Next Story
RELATED STORIES
25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMT