മണിയുടെ മരണം: വാറ്റുചാരായം എത്തിച്ചിരുന്നത് താനെന്ന് ജോമോന്‍

തൃശൂര്‍: പാഡിയില്‍ താന്‍ വാറ്റുചാരായം എത്തിച്ചിരുന്നതായി കലാഭവന്‍ മണിയുടെ സുഹൃത്ത് ജോമോന്‍. വിദേശത്തുള്ള ഇയാള്‍ ഒരു സ്വകാര്യ ചാനലിനോടു പ്രതികരിക്കുകയായിരുന്നു. ഫെബ്രുവരി ഏഴിനാണ് ചാരായം എത്തിച്ചത്. മണി ചാരായം കഴിച്ചില്ല. ഒപ്പമുണ്ടായിരുന്ന മുരുകനും വിനുവിനും നല്‍കി. ചാരായം വാറ്റിയ ജോയിയെ ബന്ധുവഴിയാണ് തനിക്കു പരിചയം. ബാക്കിവന്ന ചാരായം താന്‍ തിരിച്ചുകൊണ്ടുപോയെന്നും ജോമോന്‍ പറഞ്ഞു. ഫെബ്രുവരി 14ന് പാഡിയിലെത്തി മണിയോട് യാത്ര പറഞ്ഞിരുന്നു. പിറ്റേന്ന് അബൂദബിയിലെ ജോലിസ്ഥലത്തേക്കു മടങ്ങി. പഠനത്തിനടക്കം തനിക്ക് സഹായം ചെയ്തയാളാണ് മണി. പോലിസിനോട് അറിയാവുന്നതെല്ലാം പറഞ്ഞു. പോലിസ് ആവശ്യപ്പെട്ടാല്‍ നാട്ടിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ല. ജോമോന്‍ തന്നെയാണ് ചാരായം എത്തിച്ചതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it