മട്ടന്നൂര്‍ ബസ്സ്റ്റാന്റ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു
BY Sumeera SMR10 March 2016 6:12 AM GMT
Sumeera SMR10 March 2016 6:12 AM GMT
മട്ടന്നൂര്‍: അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന മട്ടന്നൂര്‍ നഗരത്തിലെ ബസ്സ്റ്റാന്റിനു പകരം പുതിയ ബസ്സ്റ്റാന്റ് നിര്‍മിക്കണമെന്ന ആവശ്യത്തിന് 15 വര്‍ഷത്തെ പഴക്കം.
മട്ടന്നൂര്‍ പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തിയതോടെ ആദ്യ നഗരസഭാ ബജറ്റിലാണ് പുതിയ ബസ് സ്റ്റാന്റിന് സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടി ടോക്കണ്‍ തുക വകകൊള്ളിച്ചത്. ഇതിന്റെ പ്രരംഭം എന്ന നിലയില്‍ വായന്തോടിനടുത്തു സ്ഥലം പരിശോധന നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് വരുന്ന നഗരസഭ ബജറ്റില്‍ ബസ്സ്റ്റാന്റ് എന്ന കാര്യം ആവര്‍ത്തനമെന്ന പോലെ അച്ചടിക്കുക മാത്രമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് വീണ്ടും ബസ്സ്റ്റാന്റ് എന്ന അശയം വീണ്ടും പുനപരിശോധിച്ചതിന്റെ ഭാഗമായി ഇരിക്കൂര്‍ റോഡിലെ കൊക്കയില്‍ സ്ഥലം പരിശോധന നടത്തിയെങ്കിലും തുടര്‍ നടപടി പിന്നെയും ചുവപ്പുനാടയില്‍ കുടുങ്ങി.
നിലവിലുള്ള ബസ്സ്റ്റാന്റ് 10ഓളം ബസ്സുകള്‍ക്ക് മാത്രമാണ് ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴികയുള്ളൂ. അഞ്ചരക്കണ്ടി, കീച്ചേരി, വെളിയമ്പ്ര, ശിവപുരം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോവുന്ന ബസ്സുകള്‍ ഏറെനേരെ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യും. ഇതുകൊണ്ട് തന്നെ തലശ്ശേരി-കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ക്ക് സ്റ്റാ ന്റില്‍ കടക്കാന്‍ പോലും പല സമയങ്ങളിലും കഴിയുന്നില്ല. വാഹനങ്ങളുടെ വര്‍ധനവ് കാരണം അപകടങ്ങള്‍ നടക്കുന്നതും നിത്യസംഭവമാണ്.
മട്ടന്നൂര്‍ പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തിയതോടെ ആദ്യ നഗരസഭാ ബജറ്റിലാണ് പുതിയ ബസ് സ്റ്റാന്റിന് സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടി ടോക്കണ്‍ തുക വകകൊള്ളിച്ചത്. ഇതിന്റെ പ്രരംഭം എന്ന നിലയില്‍ വായന്തോടിനടുത്തു സ്ഥലം പരിശോധന നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് വരുന്ന നഗരസഭ ബജറ്റില്‍ ബസ്സ്റ്റാന്റ് എന്ന കാര്യം ആവര്‍ത്തനമെന്ന പോലെ അച്ചടിക്കുക മാത്രമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് വീണ്ടും ബസ്സ്റ്റാന്റ് എന്ന അശയം വീണ്ടും പുനപരിശോധിച്ചതിന്റെ ഭാഗമായി ഇരിക്കൂര്‍ റോഡിലെ കൊക്കയില്‍ സ്ഥലം പരിശോധന നടത്തിയെങ്കിലും തുടര്‍ നടപടി പിന്നെയും ചുവപ്പുനാടയില്‍ കുടുങ്ങി.
നിലവിലുള്ള ബസ്സ്റ്റാന്റ് 10ഓളം ബസ്സുകള്‍ക്ക് മാത്രമാണ് ഒരേസമയം പാര്‍ക്ക് ചെയ്യാന്‍ കഴികയുള്ളൂ. അഞ്ചരക്കണ്ടി, കീച്ചേരി, വെളിയമ്പ്ര, ശിവപുരം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോവുന്ന ബസ്സുകള്‍ ഏറെനേരെ ബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യും. ഇതുകൊണ്ട് തന്നെ തലശ്ശേരി-കണ്ണൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ക്ക് സ്റ്റാ ന്റില്‍ കടക്കാന്‍ പോലും പല സമയങ്ങളിലും കഴിയുന്നില്ല. വാഹനങ്ങളുടെ വര്‍ധനവ് കാരണം അപകടങ്ങള്‍ നടക്കുന്നതും നിത്യസംഭവമാണ്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT