kasaragod local

മഞ്‌ജേഷിന്റെ ദുരൂഹമരണം: ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഉദുമ: മുതിയക്കാല്‍ കുതിരക്കോട്ടെ സുരേഷിന്റെ മകന്‍ മഞ്‌ജേഷ് (21) വയനാട് വൈത്തിരിയിലെ ലക്ഷ്മി സ്പാ റിസോര്‍ട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
റിസോര്‍ട്ടിലെ മാനേജറായിരുന്ന മഞ്‌ജേഷിനെ കഴിഞ്ഞ ജുലൈ 18നാണ് റിസോര്‍ട്ടിലെ കുടിവെള്ള ടാങ്കിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് അധികൃതരുടെ പരാതിയില്‍ വൈത്തിരി പോലിസ് കേസെടുത്തിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്ക് മാതാപിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും നിവേദനം നല്‍കിയത്.
അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. മഞ്‌ജേഷിന്റെ മാതാപിതാക്കളായ സുരേഷ്, ആഷ, ഉദുമ പഞ്ചായത്തംഗം കുഞ്ഞിരാമന്‍, വിജയരാജന്‍, വിജയലക്ഷ്മി കടമ്പഞ്ചാല്‍ തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it