kozhikode local

മകനും മാതാവിനും നാടിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന വിട

പയ്യോളി: മദ്രസയില്‍ പഠിക്കാന്‍ പോവുമ്പോള്‍ നാസിം ഒരിക്കലും കരുതിയിരിക്കില്ല തന്നെ അവസാനമായി ഒരു നോക്കു കാണാന്‍ താന്‍ ഓടിച്ചാടിക്കളിച്ച റിയാദുല്‍ ഉലൂം മദ്രസാ അങ്കണം സാക്ഷിയാവുമെന്ന്.
പിതാവിന്റെ കൈകളാല്‍ നാസിമും മാതാവും കൊല്ലപ്പെട്ടെന്ന വാര്‍ത്ത പയ്യോളി പെരുമാള്‍പുരം പ്രദേശം ഞെട്ടലോടെയാണ് കേട്ടത്. നസീമയുടെയും നാസിമിന്റെയും മൃതദേഹം കണ്ടവരെല്ലാം വിതുമ്പി.
സംരക്ഷകനാവേണ്ട പിതാവിന്റെ  കൊടും ക്രൂരതയ് ക്ക് സാക്ഷിയായ നബീലും നസിയയും ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. ശാന്തസ്വഭാവക്കാരനായ ഇസ്മായിലിനെ കൊലപാതകത്തിന്  പ്രേരിച്ചതെന്താണന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
സാമ്പത്തികപ്രയാസമാവാം കാരണമെന്ന് സംശയിക്കുന്നു. നൂറ് കണക്കിനാളുകളാണ് നാടിന്റെ നാനാഭാഗത്ത് നിന്നും പ്രദേശത്ത് തടിച്ചു കൂടിയത്. വീടിനടുത്തുള്ള മദ്‌റസാ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ജന്മനാടായ കൊടിക്കല്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മറവു ചെയ്തു.
Next Story

RELATED STORIES

Share it