ഭൂകമ്പം : മരണം 280 കവിഞ്ഞു, തുടര്‍ചലനങ്ങള്‍ക്ക് സാധ്യത
BY ajay G.A.G27 Oct 2015 4:46 AM GMT
ajay G.A.G27 Oct 2015 4:46 AM GMT
കാബൂള്‍ : ഉത്തരേന്ത്യയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരണം 280 കവിഞ്ഞു. ഇതില്‍ ഇരുന്നൂറിലേറെപ്പേര്‍ മരിച്ചത് പാകിസ്താനിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അതാത് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാലുടന്‍ സഹായം ലഭ്യമാക്കുമെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഭൂകമ്പത്തില്‍ ഇതിനകം ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെയേ ഇക്കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ പുറത്തുവരൂ. ബലൂചിസ്താനിലും അഫ്ഗാനിസ്ഥാനിലും ഇന്നും നേരിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി. തുടര്‍ചലനങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് പാക് ഭൗമശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഇന്നലത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷില്‍ ഭൂമിക്കടിയില്‍ 241 കിലോമീറ്റര്‍ ആഴത്തിലാണ്. നേപ്പാളിലും താജികിസ്താനിലും നേരിയ ചലനമുണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.43നു ശേഷമുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഒരു മിനിറ്റിലേറെ നീണ്ടുനിന്നു. അതേസമയം, രാജ്യത്ത്്ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ഭൗമപഠനകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഭൂകമ്പത്തില്‍ ഇതിനകം ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെയേ ഇക്കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ പുറത്തുവരൂ. ബലൂചിസ്താനിലും അഫ്ഗാനിസ്ഥാനിലും ഇന്നും നേരിയ തുടര്‍ചലനങ്ങള്‍ ഉണ്ടായി. തുടര്‍ചലനങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്ന് പാക് ഭൗമശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിക്ടര്‍ സ്കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഇന്നലത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്താനിലെ ഹിന്ദുകുഷില്‍ ഭൂമിക്കടിയില്‍ 241 കിലോമീറ്റര്‍ ആഴത്തിലാണ്. നേപ്പാളിലും താജികിസ്താനിലും നേരിയ ചലനമുണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.43നു ശേഷമുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഒരു മിനിറ്റിലേറെ നീണ്ടുനിന്നു. അതേസമയം, രാജ്യത്ത്്ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ഭൗമപഠനകേന്ദ്രം അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT