ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പോലിസിന് മുമ്പില്‍ കീഴടങ്ങി

ഇടുക്കി: രണ്ടാം ഭാര്യയെ വെട്ടിക്കൊന്ന പ്രതി പോലിസിനു മുമ്പില്‍ കീഴടങ്ങി. പാറത്തോട് ചുടുകാട് കോളനിക്കു സമീപം ലക്ഷ്മി ഭവനില്‍ ജയപാലനാണ് ഭാര്യ സജിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം നെടുങ്കണ്ടം പോലിസില്‍ കീഴടങ്ങിയത്. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന സജിനി എട്ട് മാസം മുമ്പ് മറ്റൊരാളുമായി നാട് വിട്ടു പോയിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇന്നലെ രാവിലെ തിരികെയെത്തിയ സജിനി തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന് ജയപാലനോട് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു. അജയ്(6) ജയപ്രകാശ്(12) എന്നിവര്‍ ജയപാലന്‍-സജിനി ദമ്പതികളുടെ മക്കളാണ്. ജയപാലന്റെ ആദ്യ ഭാര്യ ബേബിയില്‍ രണ്ട് കുട്ടികളുമുണ്ട്. ജയക്രിസ്തു (23), അനിത (21). സംഭവം നടക്കുമ്പോള്‍ മറ്റ് ബന്ധുക്കളൊന്നും വീട്ടിലുണ്ടായിരുന്നില്ല. ജയപാലന്റെ സുഹൃത്ത് ശിവന്റെ കുത്തേറ്റാണ് ആദ്യ ഭാര്യ ബേബി മരിച്ചത്. ശാന്തന്‍പാറ എസ്‌ഐ ശിവലാല്‍, ദേവികുളം സര്‍ക്കിള്‍ ടി ഐ യൂനിസ്, എഎസ്‌ഐ സാബു എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചു.
Next Story

RELATED STORIES

Share it