ബിഹാര്‍: സത്യപ്രതിജ്ഞ നാളെ; മോദിക്ക് ക്ഷണം
BY TK tk19 Nov 2015 4:26 AM GMT
TK tk19 Nov 2015 4:26 AM GMT
പട്ന: ബിഹാറില്‍ തന്റെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ജെഡിയു നേതാവ് നിതീഷ്കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. നാളെയാണ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. ടെലഫോണിലാണ് നിതീഷ്കുമാര്‍ മോദിയെ ക്ഷണിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മറ്റു പ്രധാന നേതാക്കളെയും നിതീഷ് ക്ഷണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് രാഷ്ട്രീയ മര്യാദയാണെന്നും ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും ബിഹാര്‍ ജെഡിയു അധ്യക്ഷന്‍ ബസിസ്ത നാരായണ്‍ സിങ് പറഞ്ഞു. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രി വരാനിടയില്ലെന്നാണ് ബിഹാര്‍ ബിജെപി ഉപാധ്യക്ഷന്‍ സഞ്ജയ് മയൂഖ് അറിയിച്ചത്. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജീവ് പ്രതാപ് റൂഡിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ മഹാസഖ്യം തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയപ്പോള്‍ മോദി നിതീഷിനെ ഫോണില്‍ അഭിനന്ദിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് തുടങ്ങിയവരേയും നിതീഷ് ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചൗധരി പറഞ്ഞു. ബിഹാറില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവയടങ്ങിയ മഹാസഖ്യം പടുത്തുയര്‍ത്തുന്നതില്‍ രാഹുല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന് പങ്കെടുക്കും. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതാവ് എം കരുണാനിധി നിതീഷിനു കത്തയച്ചു. ഭാര്യ ആശുപത്രിയിലായതിനാല്‍ തനിക്കു വരാന്‍ കഴിയില്ലെന്നും പകരം സ്റ്റാലിന് പങ്കെടുക്കുമെന്നുമാണ് കരുണാനിധി അറിയിച്ചത്.
പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് രാഷ്ട്രീയ മര്യാദയാണെന്നും ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും ബിഹാര്‍ ജെഡിയു അധ്യക്ഷന്‍ ബസിസ്ത നാരായണ്‍ സിങ് പറഞ്ഞു. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രി വരാനിടയില്ലെന്നാണ് ബിഹാര്‍ ബിജെപി ഉപാധ്യക്ഷന്‍ സഞ്ജയ് മയൂഖ് അറിയിച്ചത്. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡുവും രാജീവ് പ്രതാപ് റൂഡിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ മഹാസഖ്യം തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയപ്പോള്‍ മോദി നിതീഷിനെ ഫോണില്‍ അഭിനന്ദിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് തുടങ്ങിയവരേയും നിതീഷ് ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചൗധരി പറഞ്ഞു. ബിഹാറില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവയടങ്ങിയ മഹാസഖ്യം പടുത്തുയര്‍ത്തുന്നതില്‍ രാഹുല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന് പങ്കെടുക്കും. ഇതു സംബന്ധിച്ച് പാര്‍ട്ടി നേതാവ് എം കരുണാനിധി നിതീഷിനു കത്തയച്ചു. ഭാര്യ ആശുപത്രിയിലായതിനാല്‍ തനിക്കു വരാന്‍ കഴിയില്ലെന്നും പകരം സ്റ്റാലിന് പങ്കെടുക്കുമെന്നുമാണ് കരുണാനിധി അറിയിച്ചത്.
Next Story
RELATED STORIES
കാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMTഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMT