ബിന്ദുകൃഷ്ണ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി: ജി സുധാകരന്‍

ആലപ്പുഴ: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ജി സുധാകരന്‍ എംഎല്‍എ. താന്‍ വിഎസിനെ കഴുത എന്നു വിളിച്ചെന്ന ആരോപണം ബിന്ദുകൃഷ്ണ 15നുള്ളില്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോവും.
'വിഎസിനെ കഴുതയെന്നു വിളിച്ചിട്ടില്ല. അങ്ങനെ വിളിക്കാന്‍ എന്റെ നാവ് പൊങ്ങില്ല. വിളിക്കുന്നവന്റെ നാവ് പുഴുത്തുപോവും. വിഎസ് തന്റെ രാഷ്ട്രീയ ഗുരുവാണ്' തുടങ്ങിയ തന്റെ പ്രസ്താവനകള്‍ ഒരു സ്വകാര്യ ചാനലിലൂടെ പുറത്തുവന്നിട്ടും ബിന്ദുകൃഷ്ണ ആരോപണമുന്നയിക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലാക്കാക്കിയാണ്. ഇത്തരം പ്രചാരണങ്ങള്‍ അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലും പോസ്റ്ററുകളായി പ്രചരിക്കുകയുണ്ടായിയെന്നും സുധാകരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it