palakkad local

ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ പോലിസ് നിരപരാധികളെ തല്ലിച്ചതച്ചു

തച്ചനാട്ടുകര: ചെത്തല്ലൂരില്‍ കഴിഞ്ഞദിവസം ഉണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ പോലിസ് നിരപരാധികളെ തല്ലിച്ചതച്ചെന്നാരോപിച്ച് ചെത്തല്ലൂരില്‍ നടന്ന ജനകീയ ഹര്‍ത്താലിനിടെ പോലിസ് ലാത്തിച്ചാര്‍ജും കല്ലേറും. വിവിധ സംഘടനാ പ്രവര്‍ത്തകരായ 22 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
കല്ലേറില്‍ ആറ് പോലിസുകാര്‍ക്കും പരിക്കുണ്ട്. ശ്യാം കുമാര്‍ (35)പ്രവീണ്‍ (36)സുഭാഷ് (24)സുധീഷ് (30)ജയന്‍ (42)എന്നിവര്‍ക്കാണ് പരിക്ക്. ചൊവ്വാഴ്ച്ച ഉച്ചക്ക് 3നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ ഉണ്ടാക്കിയ തടസ്സം നീക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ തിരഞ്ഞിറങ്ങിയ പോലിസ് വീടുകളില്‍ നിര്‍ത്തിയിട്ടതും വഴിയരികില്‍ നിര്‍ത്തിയിട്ടതുമായ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. സംശയത്തിന്റെ പേരില്‍ പിടിക്കപ്പെട്ടവരെ മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. സംഭവം കാമറയില്‍ പകര്‍ത്തിയ പത്രപ്രവര്‍ത്തകന്റെ കൈയ്യില്‍ നിന്നും പോലിസ് കാമറ പിടിച്ചു വാങ്ങി. കാമറ തിരിച്ചു നല്‍കിയെങ്കിലും മെമ്മറി കാര്‍ഡ് തിരിച്ചു കൊടുത്തിട്ടില്ല. സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഷൊ ര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ് സംഭാസ്ഥലത്ത് എത്തി.
Next Story

RELATED STORIES

Share it