ബിജു രമേശിന് നോട്ടീസ്

തിരുവനന്തപുരം: എതിര്‍സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന ആക്ഷേപങ്ങളുന്നയിച്ചതിന് തിരുവനന്തപുരം മണ്ഡലം എഐഎഡിഎംകെ സ്ഥാനാര്‍ഥി ബിജു രമേശിനോട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ വിശദീകരണം തേടി. യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാറിന്റെ മകളെ തട്ടിക്കൊണ്ടുപോയ കേസ് ഒതുക്കിത്തീര്‍ത്തതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. സ്വകാര്യ ജീവിതത്തിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസ്താവന നടത്തിയതിനാണു പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടത്. മരുന്നുകമ്പനികളുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് വാങ്ങിയ പണം തിരികെനല്‍കാത്തതിനാലാണു ശിവകുമാറിന്റെ മകളെ തട്ടിക്കൊണ്ടുപോയതെന്നു ബിജു രമേശ് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it