ബാലരാമപുരത്ത് ഗുണ്ടാസംഘം വീടും കാറും അടിച്ചുതകര്‍ത്തു
BY Sumeera SMR18 Feb 2016 5:27 AM GMT
Sumeera SMR18 Feb 2016 5:27 AM GMT
ബാലരാമപുരം: പോലിസിനു പരാതി നല്‍കിയതിലുള്ള അമര്‍ഷം മൂലം ഗുണ്ടാസംഘം വീടും കടയും അടിച്ചുതകര്‍ത്തു. ബാലരാമപുരം ഐത്തിയൂര്‍ മണ്ണാര്‍കുന്ന് വീട്ടില്‍ ഉണ്ണിയുടെ വീടാണ് അടിച്ചുതകര്‍ത്തത്.
ഉണ്ണിയുടെ ഭാര്യ ബിന്ദുവിനെ ആക്രമിക്കുകയും കഴുത്തില്‍ നിന്നു മാല പൊട്ടിച്ചതായും പരാതിയുണ്ട്. ഉണ്ണിയുടെ സുഹൃത്ത് കോട്ടംവിളാകത്ത് വീട്ടില്‍ വിജയന്റെ അംബാസഡര്‍ കാറും ഗുണ്ടകള്‍ തകര്‍ത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അക്രമം നടന്നത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് മണ്ണാറകുന്ന് ഭാഗത്തു വച്ച് മാരകായുധങ്ങളുമായി റോഡില്‍ നിന്ന് അക്രമികളെ കണ്ട് കാറിന്റെ ഹെഡ്ലൈറ്റ് അണയ്ക്കാത്തതിന് ഡ്രൈവര്‍ വിജയനെ മൂന്നംഗസംഘം വണ്ടി തടഞ്ഞ് ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പ്രതികളുടെ വിവരം രേഖപ്പെടുത്തി ബാലരാമപുരം പോലിസില്‍ പരാതി നല്‍കിയതിലുള്ള അമര്‍ഷം മൂലമാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയത്.
അക്രമത്തില്‍ വീടിന്റെ ജനാലഗ്ലാസുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. കാര്‍ തകര്‍ത്തവര്‍ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും വാഹനം തീവയ്ക്കാനും ശ്രമം നടത്തി. പ്രതികള്‍ പ്രദേശത്തെ സ്ഥിരം ക്രിമിനലുകളാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പകല്‍സമയത്തുപോലും ഇതുവഴി പോകുന്ന സ്ത്രീകളെ അസഭ്യവര്‍ഷം നടത്താറുണ്ട്. ഈ സംഘത്തെ ചോദ്യം ചെയ്താല്‍ നാട്ടുകാര്‍ക്കു നേരെയും അക്രമം നടത്തും ഇത് ഭയന്ന് ആരും മിണ്ടാറില്ല. പോലിസിനു പ്രതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയെടുത്തിട്ടില്ല. നിരവധി കേസിലെ പ്രതികളാണ് ഇവര്‍.
ഉണ്ണിയുടെ ഭാര്യ ബിന്ദുവിനെ ആക്രമിക്കുകയും കഴുത്തില്‍ നിന്നു മാല പൊട്ടിച്ചതായും പരാതിയുണ്ട്. ഉണ്ണിയുടെ സുഹൃത്ത് കോട്ടംവിളാകത്ത് വീട്ടില്‍ വിജയന്റെ അംബാസഡര്‍ കാറും ഗുണ്ടകള്‍ തകര്‍ത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അക്രമം നടന്നത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് മണ്ണാറകുന്ന് ഭാഗത്തു വച്ച് മാരകായുധങ്ങളുമായി റോഡില്‍ നിന്ന് അക്രമികളെ കണ്ട് കാറിന്റെ ഹെഡ്ലൈറ്റ് അണയ്ക്കാത്തതിന് ഡ്രൈവര്‍ വിജയനെ മൂന്നംഗസംഘം വണ്ടി തടഞ്ഞ് ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് പ്രതികളുടെ വിവരം രേഖപ്പെടുത്തി ബാലരാമപുരം പോലിസില്‍ പരാതി നല്‍കിയതിലുള്ള അമര്‍ഷം മൂലമാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയത്.
അക്രമത്തില്‍ വീടിന്റെ ജനാലഗ്ലാസുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. കാര്‍ തകര്‍ത്തവര്‍ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും വാഹനം തീവയ്ക്കാനും ശ്രമം നടത്തി. പ്രതികള്‍ പ്രദേശത്തെ സ്ഥിരം ക്രിമിനലുകളാണ്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പകല്‍സമയത്തുപോലും ഇതുവഴി പോകുന്ന സ്ത്രീകളെ അസഭ്യവര്‍ഷം നടത്താറുണ്ട്. ഈ സംഘത്തെ ചോദ്യം ചെയ്താല്‍ നാട്ടുകാര്‍ക്കു നേരെയും അക്രമം നടത്തും ഇത് ഭയന്ന് ആരും മിണ്ടാറില്ല. പോലിസിനു പ്രതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയെടുത്തിട്ടില്ല. നിരവധി കേസിലെ പ്രതികളാണ് ഇവര്‍.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT