ബാലനീതി ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും
BY Sumeera SMR22 Dec 2015 3:50 AM GMT
Sumeera SMR22 Dec 2015 3:50 AM GMT
മുഹമ്മദ് സാബിത്
ന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് (ബാലനീതി) ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വര്‍ഷം തയ്യാറാക്കപ്പെട്ട ബില്ല് ഈ മെയില്‍ ലോക്സഭ പാസാക്കിയിരുന്നു. ക്രൂരമായ കുറ്റകൃത്യം ചെയ്ത 16 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തുക, അതില്‍ താഴെ ഗൗരവമുള്ള സമാന പ്രായക്കാരായ കുട്ടികളെ ആവശ്യമെങ്കി ല്‍ 21 വയസ്സിന് ശേഷം മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തുക തുടങ്ങിയ വകുപ്പുകള്‍ ബില്ലിലുണ്ട്. കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും തടവു ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളെയാണ് ക്രൂരമായ കുറ്റകൃത്യമെന്നത് കൊണ്ട് ബില്ലില്‍ ഉദ്ദേശിക്കുന്നത്. ഇത്തരം കുറ്റകൃത്യം നടത്തുന്ന പതിനാറ് വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് ബില്ല് നിയമമാകുന്നതോടു കൂടി കുട്ടികള്‍ എന്ന പരിഗണന ലഭിക്കില്ല.
നിലവില്‍ പ്രാബല്യത്തിലുള്ള, 2000ല്‍ പാസാക്കിയ, ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് പകരമായാണ് ഇപ്പോഴത്തെ ബില്ല്. വനിതാ, ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ല് നിയമമാവുകയാണെങ്കില്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലും കുറഞ്ഞത് ഒരു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡെങ്കിലും സ്ഥാപിക്കും. രണ്ട് സാമൂഹിക പ്രവര്‍ത്തകരടക്കം മൂന്നു പേരടങ്ങിയ ബോര്‍ഡില്‍ മൂന്നാമത്തെ അംഗം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റോ ജുഡീഷ്യല്‍ മജിസ്ട്രേറ്റോ ആയിരിക്കും. അംഗങ്ങളാവുന്ന സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാള്‍ നിര്‍ബന്ധമായും സ്ത്രീയായിരിക്കും.
കുട്ടികള്‍ കുറ്റവാളികളാവുന്ന കേസുകളില്‍ അവര്‍ക്ക് നിയമ സഹായം നല്‍കുക, അവര്‍ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്യപ്പെടാന്‍ അര്‍ഹരാണോ എന്നറിയാന്‍ പ്രാഥമിക അന്വേഷണം നടത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ബോര്‍ഡിനുണ്ടായിരിക്കും.ഇതു കൂടാതെ പ്രത്യേക ശിശു കോടതികള്‍, എല്ലാ ജില്ലയിലും പ്രത്യേക ജുവനൈല്‍ പോലിസ് യൂനിറ്റുക ള്‍, എല്ലാ പോലിസ് സ്റ്റേഷനിലും ശിശുക്ഷേമ പോലിസ് ഉദ്യോഗസ്ഥന് തുടങ്ങിയ നിര്‍ദേശങ്ങളും ബില്ലിലുണ്ട്. ബില്ല് പ്രാബല്യത്തില്‍ വരികയാണെങ്കി ല്‍ ഓരോ ജില്ലയിലും ഒന്നോ അതിലധികമോ ശിശു ക്ഷേമ കമ്മിറ്റികളും നിലവില്‍ വരും. ശിശു ക്ഷേമവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുക, കുട്ടികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളെ നിരീക്ഷിക്കുക തുടങ്ങിയവ കമ്മിറ്റിയുടെ ചുമതലയായിരിക്കും.
ന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് (ബാലനീതി) ബില്ല് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വര്‍ഷം തയ്യാറാക്കപ്പെട്ട ബില്ല് ഈ മെയില്‍ ലോക്സഭ പാസാക്കിയിരുന്നു. ക്രൂരമായ കുറ്റകൃത്യം ചെയ്ത 16 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തുക, അതില്‍ താഴെ ഗൗരവമുള്ള സമാന പ്രായക്കാരായ കുട്ടികളെ ആവശ്യമെങ്കി ല്‍ 21 വയസ്സിന് ശേഷം മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തുക തുടങ്ങിയ വകുപ്പുകള്‍ ബില്ലിലുണ്ട്. കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും തടവു ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളെയാണ് ക്രൂരമായ കുറ്റകൃത്യമെന്നത് കൊണ്ട് ബില്ലില്‍ ഉദ്ദേശിക്കുന്നത്. ഇത്തരം കുറ്റകൃത്യം നടത്തുന്ന പതിനാറ് വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് ബില്ല് നിയമമാകുന്നതോടു കൂടി കുട്ടികള്‍ എന്ന പരിഗണന ലഭിക്കില്ല.
നിലവില്‍ പ്രാബല്യത്തിലുള്ള, 2000ല്‍ പാസാക്കിയ, ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് പകരമായാണ് ഇപ്പോഴത്തെ ബില്ല്. വനിതാ, ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധിയാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ല് നിയമമാവുകയാണെങ്കില്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലും കുറഞ്ഞത് ഒരു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡെങ്കിലും സ്ഥാപിക്കും. രണ്ട് സാമൂഹിക പ്രവര്‍ത്തകരടക്കം മൂന്നു പേരടങ്ങിയ ബോര്‍ഡില്‍ മൂന്നാമത്തെ അംഗം മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റോ ജുഡീഷ്യല്‍ മജിസ്ട്രേറ്റോ ആയിരിക്കും. അംഗങ്ങളാവുന്ന സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാള്‍ നിര്‍ബന്ധമായും സ്ത്രീയായിരിക്കും.
കുട്ടികള്‍ കുറ്റവാളികളാവുന്ന കേസുകളില്‍ അവര്‍ക്ക് നിയമ സഹായം നല്‍കുക, അവര്‍ മുതിര്‍ന്നവരെ പോലെ വിചാരണ ചെയ്യപ്പെടാന്‍ അര്‍ഹരാണോ എന്നറിയാന്‍ പ്രാഥമിക അന്വേഷണം നടത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ബോര്‍ഡിനുണ്ടായിരിക്കും.ഇതു കൂടാതെ പ്രത്യേക ശിശു കോടതികള്‍, എല്ലാ ജില്ലയിലും പ്രത്യേക ജുവനൈല്‍ പോലിസ് യൂനിറ്റുക ള്‍, എല്ലാ പോലിസ് സ്റ്റേഷനിലും ശിശുക്ഷേമ പോലിസ് ഉദ്യോഗസ്ഥന് തുടങ്ങിയ നിര്‍ദേശങ്ങളും ബില്ലിലുണ്ട്. ബില്ല് പ്രാബല്യത്തില്‍ വരികയാണെങ്കി ല്‍ ഓരോ ജില്ലയിലും ഒന്നോ അതിലധികമോ ശിശു ക്ഷേമ കമ്മിറ്റികളും നിലവില്‍ വരും. ശിശു ക്ഷേമവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുക, കുട്ടികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളെ നിരീക്ഷിക്കുക തുടങ്ങിയവ കമ്മിറ്റിയുടെ ചുമതലയായിരിക്കും.
Next Story
RELATED STORIES
തുടര്‍ച്ചയായ രണ്ടാം ജയവുമായി രാജസ്ഥാന് റോയല്‍സ്; ഡല്‍ഹി...
28 March 2024 7:05 PM GMTതുടര്‍ ജയം ലക്ഷ്യം; സഞ്ജുവും കൂട്ടരും ഇന്നിറങ്ങുന്നു; എതിരാളികള്‍...
28 March 2024 7:00 AM GMTസണ്‍റൈസേഴ്സിന്റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ;...
27 March 2024 6:19 PM GMTഅടിയോടടി; മുംബൈയെ ചെണ്ടയാക്കി കൊട്ടി സണ്‍റൈസേഴ്സിന്റെ ആട്ടം;...
27 March 2024 4:34 PM GMTതുടക്കം കസറി; ഐപിഎല്ലില്‍ വിജയത്തുടക്കവുമായി രാജസ്ഥാന്; ടോപ്...
24 March 2024 2:20 PM GMTഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും
20 March 2024 2:20 PM GMT